സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.
പ്രളയദുരന്തത്തിന്റെ കഥപറഞ്ഞ 2018 ൽ ടൊവിനോ തോമസ്സിന്റെ നായികയായതോടെയാണ് തൻവിറാം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുങ്കിലും തൻവിറാമിന് തിരക്കേറുകയാണ്. തന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് തൻവിറാം സംസാരിക്കുകയാണ്..
പുതിയ ചിത്രത്തിലെ കഥാപാത്രത്തെകുറിച്ച്
ധ്യാൻ ശ്രീനിവാസന്റെ നായികയായാണ് അഭിനയിക്കുന്നത്. മതസൗഹാർദ്ദത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ആയിഷയെന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്.
തൻവിറാമിന്റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ?
കണ്ണൂരാണ് സ്വദേശമെങ്കിലും ഞാൻ വളർന്നത് ബാംഗ്ലൂരിലാണ്. അച്ഛൻ രാമചന്ദ്രൻ കഴിഞ്ഞ 40 വർഷമായി ബാംഗ്ലൂരിൽ വിനയ് മ്യൂസിക് റെക്കോർഡിംഗ് സെന്റർ നടത്തുന്നു. ദക്ഷിണേന്ത്യയിലെ മികച്ച മ്യൂസിക് റെക്കോർഡിംഗിൽ സ്റ്റുഡിയോകളിലൊന്നാണ് ഞങ്ങളുടേത്. അമ്മ ജയശ്രീ വീട്ടമ്മയാണ്. ഞങ്ങൾ രണ്ട് മക്കൾ. സംഗീതത്തെ സ്നേഹി ക്കുന്ന കുടുംബമായതിനാൽ എന്റെ പേര് ശ്രുതിയെന്നും സഹോദരന്റെ പേര് സംഗീത് എന്നുമാ .
ബാംഗ്ലൂരിലെ ഇന്ദിരാനഗർ ജ്യോതി നിവാസ് കോളേജിൽ നിന്ന് പി.യു.സിക്ക് ശേഷം ന്യൂ ഹൊറൈസൻ കോളേജിൽ നിന്നും ബി.ബി.എം പഠനം പൂർത്തിയാക്കി ഡ്യൂച്ച ബാങ്ക്, എച്ച്.എ സ്.ബി.സി ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പഠനകാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചെങ്കിലും ഞാൻ കണ്ടമ്പററി ഡാൻസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, ചെറുപ്പം മുതൽക്കേ സിനിമയിലെത്തുകയെന്നത് മനസ്സിലെ സ്വപ്നമാണ്.
2012 ൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ മിസ് കേരളയായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ സിനിമയിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. ബാംഗ്ലൂരിൽ ഒരു സിനിമയുടെ ഓഡിഷൻ വെറുതെ കാണാൻ പോയതാണ്. പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട ഞാൻ അമ്പിളിയെന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. സൗബിന്റെ നായികയായിരുന്നു. തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചത്തെ ആക്ടിംഗ് വർക്ക് ഷോപ്പിലൂടെ കഥാപാത്രവുമായി കൂടുതൽ ഇഴുകിച്ചേരാൻ കഴിഞ്ഞു.
Esta historia es de la edición March 16-31, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16-31, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
എന്ന വിലൈ
\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.
കിഷ്കിന്ധാകാണ്ഡം
ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.