സാരിയുടുക്കാൻ അറിയാവുന്നതുകൊണ്ട് മാത്രമാണ് ഞാൻ സിനിമയിലേക്ക് എത്തിയതെന്ന് പറഞ്ഞുകേട്ടാൽ ഒരു പക്ഷേ നിങ്ങൾ ചിരിക്കുമായിരിക്കും. സത്യത്തിൽ എന്റെ സിനിമാജീവിതത്തിന്റെ തുടക്കം ഒരു സാരിയുടുക്കലാണ്. ഞാനൊരു ഐ.ടി പ്രൊഫഷണലാണ്. സിനിമ എന്നത് വിദൂരമായി നിൽക്കുന്ന ഒന്ന് മാത്രമായിരുന്നു.
എന്റെ ജീവിതത്തിൽ വിവാഹശേഷം കുടുംബമായി കഴിയുമ്പോഴോ മോൾ ഒന്ന് വലുതായപ്പോഴോ ഒന്നും സിനിമ എന്റെ ചിന്തയിലില്ല. ഒരു സുഹൃത്ത് അവളുടെ ബോട്ടിക്കിന്റെ ആവശ്യത്തിനായി പെട്ടെന്ന് സാരി ഉടുക്കുന്ന ഒരാളെ തപ്പി എന്റെയടുത്ത് എത്തുന്നതും സാരിയുടുക്കാൻ വലിയ ഇഷ്ടമായതുകൊണ്ട് ഞാൻ വളരെ യാദൃച്ഛികമായി അവിടെ എത്തുകയുമാണ് ഉണ്ടായത്. പക്ഷേ എന്റെ ജീവിതത്തിൽ മറ്റൊരു ചാപ്റ്റർ അവിടെ തുടങ്ങുകയായിരുന്നു. അത് നന്നായി വന്നപ്പോൾ പിന്നീട് മോഡലിംഗിലേക്കുള്ള വഴിതെളിച്ചു. ഒരിക്കൽപോലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ അങ്ങനെ പരസ്യചിത്രങ്ങളും അതുവഴി സിനിമാമേഖലയിലേക്കും കാലെടുത്ത് വച്ചു. അതും ആദ്യ സിനിമ യമണ്ടൻ പ്രേമകഥ, ദുൽഖറിനൊപ്പം ആദ്യസീൻ. അപ്രതീക്ഷിതമായി എത്തിപ്പെട്ട ഇടമാണ് അഭിനയമേഖലയെങ്കിലും നന്ദിനി ഗോപാലകൃഷ്ണന്റെ പാഷനാണ് ഇപ്പോൾ അഭിനയം.
ജോലിയും കുടുംബവും ഒപ്പം പാഷനും നന്ദിനി മനോഹരമായി കൊണ്ടു പോകുന്നു. തന്റെ പുതിയ സന്തോഷങ്ങളും സിനിമായാത്രകളും നന്ദിനി ഇതാദ്യമായി നാനയുമായി പങ്കുവയ്ക്കുന്നു.
'ഗു' റിലീസ് ചെയ്തപ്പോൾ
Esta historia es de la edición October 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.