
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ള വർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും... ഇങ്ങനെ എത്രയെത്ര സിനിമകളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ എന്നും എപ്പോഴും തന്നെ ഇവരുടെ സിനിമകളിലെ നർമ്മപ്രസക്തമായ മുഹൂർത്തങ്ങളെ ഓമനിച്ചും ഓർമ്മിച്ചും പ്രേക്ഷകർ രസം കണ്ടെത്താറുണ്ട്. ചിരി നൽകുന്ന സംഭാഷണങ്ങൾ നിത്യജീവിതത്തിന്റെ തന്നെ മിക്കപ്പോഴും ഒരു ഭാഗമായി കടന്നുവരാറുണ്ട്. കുടുബാംഗങ്ങൾ ആയാലും സുഹൃത്തുക്കളായാലും അത് കേൾക്കുന്നവരും ചിരിക്കുന്നു.
ഇവർ ഒത്തുചേരുന്ന ഏറ്റവും പുതിയ സിനിമ "ഹൃദയപൂർവ്വമാണ്.
വണ്ടിപ്പെരിയാർ ടൗൺ കഴിഞ്ഞ് വാളാഡി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള വഴിയിൽ ആനക്കുഴി എന്ന സ്ഥലത്തുള്ള ഒരു പഴയ ബംഗ്ലാവിലാണ് ചിത്രീകരണം നടക്കുന്നത്. ഇരുവശവും തേയിലക്കാടുകളുള്ള എസ്റ്റേറ്റിലേക്കുള്ള ഇടുങ്ങിയ വഴി. വളഞ്ഞും പുളഞ്ഞും കയറ്റവും ഇറക്കവുമായി ആ വഴി ചെന്നെത്തുന്നത് ആനക്കുഴി എന്ന സ്ഥലത്തേയ്ക്കാണ്. ഇത്തിരി ദുർഘടമായ ആ പാതയിലൂടെയുള്ള സഞ്ചാരത്തിനിടയിലും സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെക്കുറിച്ച് ആലോചിച്ചിരുന്നു.
മോഹൻലാൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ള രസകരമായ രംഗങ്ങൾ ഒരു മിന്നൽ പോലെ കടന്നുപോയി. ഷൂട്ടിംഗിന്റെ ഇടവേളയിൽ ആ സിനിമകളെ പരാമർശിച്ചുകൊണ്ടുതന്നെ സത്യൻ അന്തിക്കാടുമായി സംസാരിക്കണമെന്ന് തോന്നിയിരുന്നു.
നാല് ദശാബ്ദങ്ങൾക്കും മുൻപ്. കൃത്യമായി പറഞ്ഞാൽ 43 വർഷങ്ങൾക്ക് മുൻപ്. സത്യൻ അന്തിക്കാട് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് 1982 ലാണ്. ആദ്യമായി ചെയ്ത "കുറുക്കന്റെ കല്യാണം' എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. 43 വർഷങ്ങൾ കഴിഞ്ഞ് ഞാൻ പുതിയ സിനിമ ചെയ്യുമ്പോഴും മോഹൻലാൽ എന്റെ സിനിമയിൽ നായകനാകുന്നു എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടർന്നു.
Esta historia es de la edición March 16-31, 2025 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16-31, 2025 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

പ്രതിഫലം താരം തീരുമാനിക്കും
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പക്ഷേ അവർക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെട്ടാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിർമ്മാതാക്കളെ ഒറ്റുന്ന ചില നിർമ്മാതാക്കൾ ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകൾ വരും, നല്ല സിനിമകൾ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങൾ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേ ഖല നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവർ

കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടൻ മോഹൻലാലും

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.