പ്പോഴും ഓർമയുണ്ട് ചെറുപ്പകാലത്ത് ഊട്ടിയിലേക്ക് കാറിൽ പോയ ഒരുനാൾ. കുട്ടികൾ ഉൾപ്പെടെ എട്ടുപേരുണ്ട് സംഘത്തിൽ ഊട്ടി എത്താറായപ്പോൾ കസിൻ ഒരാൾ കാറിൽ ഛർദിച്ചു. അൽപസമയം കഴിഞ്ഞതും മറ്റുള്ളവർ ഓരോരുത്തരും ഛർദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ ഛർദിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. പുറത്തുനിന്ന് ആഹാരം കഴിച്ചിട്ടുമില്ല! സാധാരണ യാത്ര ചെയ്യുമ്പോൾ ഛർദിക്കാത്തവരാണ് കൂടെയുള്ളവർ എല്ലാം യാത്രകളെ അത്യധികം ഇഷ്ടപ്പെടുകയും എന്നാൽ യാത്രാവേളകളിൽ ഉണ്ടാകുന്ന ഛർദിയും മറ്റും മൂലം സംഭവം ഒരു ദുരന്തപര്യവസായിയായി മാറുകയും ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ട്. ഈ ഒരു അവസ്ഥയാണ് മോഷൻ സിക്‌നെസ്സ് എന്നു വിളിക്കുന്നത്.
ചലിക്കുമ്പോൾ (യാത്രയിൽ ആവുമ്പോൾ) സംഭവിക്കുന്ന ഛർദിയെയും അനുബന്ധരോഗങ്ങളെയും കൂടി ആകെ പറയുന്ന പേരാണ് മോഷൻ സിക്‌നെസ്സ്. ഈ ഒരു ബുദ്ധിമുട്ട് നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ആർക്കാണ് കൂടുതലായി ഇത് സംഭവിക്കുന്നത് എന്തൊക്കെ ചെയ്താൽ ഈയൊരു ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടാം. യാത്രക്കിടെ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവാനുള്ള കാരണങ്ങളും അതൊഴിവാക്കാനുള്ള ചില മുൻകരുതലുകളും ഇതാ...
മോഷൻ സിക്‌നെസ്സ്സിസിന് കാരണം
നമ്മുടെ പ്രധാന ഇന്ദ്രിയങ്ങളാണ് കണ്ണും ചെവിയും. യാത്ര ചെയ്യുമ്പോൾ ഈ ഇന്ദ്രിയങ്ങൾകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണ കാരണമാണ് മോഷൻ സിക്‌നെസ്സ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് നമ്മൾ ഒരു കാറിൽ സഞ്ചരിക്കുകയാണന്നു കരുതുക. ഈ സമയത്ത് നമ്മുടെ ചെവി തലച്ചോറിന് നൽകുന്ന സന്ദേശം കാർ ചലിച്ചു കൊണ്ടിരിക്കുന്നു എന്നായിരിക്കും. ഇതേസമ യം, നമ്മുടെ കണ്ണുകൾ കാറിനുള്ളിലെ ഏതെങ്കിലുമൊരു ഭാഗത്തോ, അല്ലെങ്കിൽ നമ്മുടെ കൈയിലിരിക്കുന്ന ഏതെങ്കിലും വസ്തുവിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകൾ തലച്ചോറിനോട് പറയുന്നത് ശരീരം ചലിക്കുന്നില്ല എന്നു ള്ളതാണ്. തലച്ചോറിലെത്തുന്ന ഈ രണ്ട് സന്ദേശങ്ങളും പരസ്പരവിരുദ്ധമായതിനാൽ തലച്ചോറിന് കൺഫ്യൂഷൻ ഉണ്ടാകും. ഇതുകാരണമാണ് ഈ ഛർദി ഉണ്ടാകുന്നത്. വാഹനത്തിൽ ഇരുന്ന് വായിക്കുന്നതും മൊബൈൽ നോക്കുന്നതും ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു