ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തർക്കുത്തരമാണ്. ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയും പരിഭവവും ഇതായിരിക്കും. വേഗത്തിൽ ദേഷ്യം വരുന്നു, അനുസരണയില്ല, എന്തിനും ഏതിനും വാശിപിടിക്കുന്നു തുടങ്ങിയ പരാതികളും പതിവാണ്. മക്കളായാൽ കുരുത്തക്കേട് കാട്ടുമ്പോൾ വടിയെടുത്ത് നല്ലരൊണ്ണം കൊടുക്കണമെന്നാണ് പഴമക്കാർ പൊതുവേ പറയാറ്. എന്നാൽ, ഇത് പഴയ കാലമല്ല, കുട്ടികൾ വളരുന്നതും അടുത്തിടപഴകുന്നതും അവർ കാണുന്നതും കേൾക്കുന്നതുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞു. ചീത്ത പറഞ്ഞതിന്റെയും അടിച്ചതിന്റെയും പേരിൽ സ്വയം ജീവനൊടുക്കിയ എത്രയെത്ര കുട്ടികളുടെ വാർത്തകളാണ് നമുക്ക് കൺമുന്നിലൂടെ കടന്നുപോകുന്നത്. മാതാപിതാക്കളായാൽ ചീത്ത പറയും, ചിലപ്പോൾ തല്ലിയെന്നും വരും. അതിന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്. പക്ഷേ, കാലം അതാണ്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹം അത്തരത്തിലുള്ളതാണ്. മക്കൾ ചെറിയ കാര്യത്തിനു പോലും ദേഷ്യം പിടിക്കുന്നതും മുതിർന്നവരോടുപോലും തർക്കുത്തരം പറയുന്നതും വാശിപിടിക്കുന്നതുമെല്ലാം കണ്ടു നിൽക്കണമെന്നല്ല. മക്കൾ ദേഷ്യം പിടിക്കുമ്പോൾ ശിക്ഷിക്കുന്നവരും ഏറെയുണ്ട്. എന്നിട്ട് എന്തെങ്കിലും മാറ്റമു ണ്ടാകുന്നുണ്ടോ? ഇല്ലെന്നാണ് സത്യം. മക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് വടി കൊണ്ടടിച്ചാൽ പരിഹാരമുണ്ടാകുമോ. വടിയെടുക്കാതെ മക്കളുടെ ഈ സ്വഭാവത്തെ ശരിയാക്കാനാവുമോ.
അവരുടെ ഉള്ളിലെന്താണെന്ന് അറിയുക
തർക്കുത്തരം പറയുക, ദേഷ്യം പിടിക്കുക, വാശി കാണിക്കുക ഇതെല്ലാം ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്നതാണ്. എന്നാൽ, അതിന്റെ തീവ്രത കൂടുമ്പോഴാണ് അതൊരു പ്രശ്നമായി വരുന്നത്. വീട്ടുകാരോട് വല്ലാതെ കയർത്തു സംസാരിക്കുക, മോശം വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുക, സ്കൂളിലെ ടീച്ചർമാരോടും കൂട്ടുകാരോടും ഇത്ത രത്തിൽ പെരുമാറുക ഇത്രയുമൊക്കെയാകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ടിവരുന്നത്. അവർ ഇത്തരത്തിൽ പെരുമാറാൻ എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കും. അത് എന്താണെന്ന് കണ്ടെത്തുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പോംവഴി.
Esta historia es de la edición September 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...