ഭക്ഷണത്തിലും ഭക്ഷ്യ വസ്തുക്കളിലും മായവും വിഷാംശവും കലരാനുള്ള സാധ്യതയേറെയാണ്. കേടുകൂടാതിരിക്കാനോ കൂടുതൽ നിലവാരം തോന്നിപ്പിക്കാനോ മനഃപൂർ വം ചേർക്കുന്നതാകാം. അല്ലെങ്കിൽ അശ്രദ്ധയോ അറിവില്ലായ്മയോ കാരണം വന്നുചേരുന്നതുമാകാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വാങ്ങുമ്പോൾ ഉപഭോക്താവ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഉപഭോക്താവിനെ സംരക്ഷിക്കുന്ന നിയമങ്ങളും നിലവിലുണ്ട്. ഭക്ഷണം വിഷമുക്തവും ഗുണനിലവാരമുള്ളതുമാകണമെങ്കിൽ അത് തയാറാക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾ നിർബന്ധമായും നിലവാരമുള്ളതായിരിക്കണം. മത്സ്യം, മാംസം, പച്ചക്കറികൾ, കറിപ്പൊടികൾ, ഹോട്ടൽ ഭക്ഷണം, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
മാംസം വാങ്ങുമ്പോൾ
മാംസത്തിന്റെ നിറം നോക്കൽ പ്രധാന ഘടകമാണ്. കോഴിയിറച്ചി ഫ്രഷാണെങ്കിൽ അതിന്റെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കും. ചിറകിനടിയിലെ മാംസത്തിന് പച്ച നിറമില്ലെന്ന് ഉറപ്പുവരുത്തണം. മുറിവേറ്റ അടയാളമോ രക്തക്കട്ടയോ ഉണ്ടോ എന്നും പരിശോധിക്കണം. റെഡ് മീറ്റിന് (ബീഫ്, മട്ടൻ, പന്നി പോലുള്ളവ) നിറം ചുവപ്പും പാക്കറ്റ് മാംസത്തിന് ഇളം തവിട്ട് നിറവുമായിരിക്കും.
റെഡ് മീറ്റ് ആടിന്റെയാണോ പോത്തിന്റെയാണോ എന്ന് മണംകൊണ്ട് മനസ്സിലാക്കാനാകും. കോഴി മാംസത്തിന് പൊതുവേ ഗന്ധം കുറവായിരിക്കും. പുതിയ മാംസം വാങ്ങുമ്പോൾ അതിന് ദുർഗന്ധമില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോൾ കോഴിമാംസം ഉറപ്പുള്ളതായി തോന്നിക്കണം. മാംസം വലിയുന്നുണ്ടെങ്കിൽ പഴകിയിട്ടുണ്ടാകും.
റെഡ് മീറ്റ് എളുപ്പം മുറിയുന്നങ്കിൽ ഉപയോഗിക്കരുത്. കൊഴുപ്പിന്റെ കളർ മഞ്ഞയാണങ്കിൽ പഴകിയതാണെന്ന് മനസ്സിലാക്കുക. മാംസത്തിന്റെ തൊലിയിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഉയർന്ന തോതിലുള്ള കലോറി ഹൃദയരോഗങ്ങൾക്ക് കാരണമായേക്കാം.
പാക്കറ്റ് മാംസങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് ചെയ്ത ലേബൽ ഉണ്ടോയെന്ന് പരിശോധിക്കണം. കശാപ്പുശാലകളിലെ ഇറച്ചിക്ക് അത്തരത്തിലുള്ള ലേബലുകളുണ്ടാവില്ല.
മത്സ്യം വാങ്ങുമ്പോൾ സൂക്ഷിക്കേണ്ടത്
Esta historia es de la edición October 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...