വർഷങ്ങൾ എത്ര കഴിഞ്ഞാലും പാറമട വീടും പടവലം വീടും മലയാളിയെ വിട്ടുപോകില്ല. കുളത്തറ ശൂലം കുടി വീട്ടിൽ ബാലുവിന്റെയും നീലുവിന്റെയും ബിഗ് ഫാമിലി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.
വീട്ടിലേക്ക് ആരോ തിരിച്ചുവെച്ച കണ്ണാടിയാണ് പലർക്കും ഉപ്പും മുളകും. അതിഭാവുകത്വത്തിന്റെ മേമ്പൊടിയില്ലാതെ നിത്യജീവിതത്തിലെ സംഭവങ്ങളെ സരസമായി പറഞ്ഞുപോകുന്ന സിറ്റ്കോം ഗണത്തിലെ ടി.വി സീരീസ്. പരമ്പരയുടെ മുന്നേറ്റത്തിനൊപ്പം കഥാപാത്രങ്ങൾക്കുണ്ടായ വളർച്ചയും ആളുകളെ രസിപ്പിച്ചു.
ആ രസച്ചരടിലെ ഉപ്പും മുളകും രുചിച്ചറിയാൻ അതിന്റെ ലൊക്കേഷനിൽതന്നെ പോകണമായിരുന്നു. കട്ട് പറഞ്ഞിട്ടും ചിരിയടക്കാൻ പാടുപെടുകയാണ് താരങ്ങളും ചുറ്റുമുള്ളവരും.
2015 ഡിസംബർ 14ന് ഫ്ലവേഴ്സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച് എട്ടു വർഷം പിന്നിടുന്ന പരമ്പര മിനി സ്ക്രീനിലും യൂട്യൂബിലും ട്രെൻഡിങ്ങായി മുന്നേറുന്നതിന്റെ കാരണം ചോദിച്ചാൽ അത് ആ വൈബ് തന്നെയാണ്...
മലയാളിയുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കിയ ഉപ്പും മുളകും ഹാസ്യപരമ്പര ഒമ്പതാം വർഷത്തിലേക്കു കടന്നല്ലോ? ഇത്ര നീണ്ട യാത്ര പ്രതീക്ഷിച്ചിരുന്നോ?
അൽസാബിത്ത്: 50 എപ്പിസോഡ് എന്നു പറഞ്ഞാണ് തുടങ്ങുന്നത്. പിന്നെ അത് നൂറായി, അഞ്ഞൂറായി, ആയിരം, ആയിരത്തി ഇരുനൂറ്. സെക്കൻഡ് സീസൺ ഇപ്പോൾ 400 കടന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എവിടെ ചെന്നാലും വാടാ മക്കളേ ചായ കുടിച്ചിട്ടുപോകാം എന്നു പറഞ്ഞു കൈപിടിച്ചു കൊണ്ടു പോകുന്ന തരത്തിലുള്ള സ്നേഹവും വാത്സല്യവും. നമുക്ക് അറിയില്ലെങ്കിലും അവർക്ക് നമ്മെ അറിയുക എന്നു പറയുന്നത് വലിയ കാര്യമല്ലേ?
ബിജു സോപാനം: പോകുന്നിടത്തോളം നല്ല രീതിയിലാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. തുടക്കത്തിൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു. പക്ഷേ, പിന്നെ നടന്നതെല്ലാം അത്ഭുതം. സിനിമയിൽ അഭിനയിക്കുമ്പോ പോലും ആ രീതിയിൽ ഒരു ആക്ടറയി കണക്കാക്കുന്നില്ല. പുറത്ത് എല്ലാവരെയും നമുക്കറിയില്ലല്ലോ. മൈൻഡ് ചെയ്തില്ലെങ്കിൽ എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത് എന്നാണ് ചോദ്യം. അപ്പോ കൗതുകവും സന്തോഷവും ഒക്കെ തോന്നും.
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...