സംസ്ഥാന പോലീസ് വകുപ്പിൽ ഡി.ജി.പി തസ്തികയിൽ നിന്ന് വിരമിച്ച ബി. സന്ധ്യയ്ക്ക് ഡിപ്പാർട്ടുമെന്റിൽ ഒരു വിളിപ്പേരുണ്ട്; പെൺസിങ്കം. കേരള മനസ്സാക്ഷിയെ നടുക്കിയ ജിഷാവധം, കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ്...തുടങ്ങി ഒട്ടനവധി കേസുകളിലെ അന്വേഷണമികവിന് ലഭിച്ച അംഗീകാരം തന്നെയാണ് ആ വിളിപ്പേര്.
സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(RERA) മെമ്പറായി പ്രവർത്തിക്കുന്ന സന്ധ്യയ്ക്ക് ഓണത്തെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്. ആ പഴയ പാവാടക്കാരിയുടെ മനസ്സ്.
ആലപ്പുഴയിലെ വാടകവീട്ടിലും, പാലായിലെ അച്ഛന്റെ തറവാട്ടിലും, ഈരാറ്റുപേട്ടയ്ക്കടുത്ത് തലപ്പലത്തെ അമ്മയുടെ തറവാട്ടിലും, കളത്തുകടവിലെ വല്യമ്മൂമ്മയുടെ(അപ്പൂപ്പന്റെ അമ്മ) തറവാട്ടിലുമൊക്കെയായി ആഘോഷിച്ച ഓണത്തെക്കുറിച്ചുള്ള ആ നല്ല ഓർമ്മകൾ നാൾസ്റ്റാൾജിയയായി സൂക്ഷിക്കുകയാണ് ഈ ഐ.പി.എസുകാരി. ആ ഓർമ്മകളിലൂടെ...
അച്ഛന് ജോലി ആലപ്പുഴയിലായിരുന്നതു കൊണ്ട് എന്റെ കുട്ടിക്കാലം മിക്കവാറും ആലപ്പുഴയിലായിരുന്നു. അവിടെ ഠൗണിൽ തന്നെയുള്ള ഒരു വാടകവീട്ടിലായിരുന്നു താമസം. അതുകൊണ്ടുതന്നെ ഓണത്തെപ്പറ്റിയുള്ള എന്റെ ഓർമ്മകളിൽ ഇന്നും മങ്ങാതെ തെളിഞ്ഞുനിൽക്കുന്നത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള ആ വാടക വീടും പരിസരവുമാണ്.
വിശാലമായ വലിയൊരു കോമ്പൗണ്ടിലായിരുന്നു ആലപ്പുഴയിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്. മതിലുകളോ വേലിയോ ഒന്നുമില്ലാതെ കുറേ വീടുകളുണ്ടായിരുന്നു ആ കോമ്പൗണ്ടിൽ. കൊങ്ങിണി സമുദായത്തിൽപ്പെട്ട ഒരാളായിരുന്നു എല്ലാത്തിന്റെയും ഉടമസ്ഥൻ. കൂട്ടത്തിലൊരു വീട്ടിൽത്തന്നെയാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.
അവർക്ക് ഓണത്തെക്കാൾ പ്രധാനം ആവണി അവിട്ടമാണ്. ഓണത്തിന് മുൻപായുള്ള ആവണി അവിട്ടത്തെ പിള്ളേരോണം, എന്നും വിളിക്കാറുണ്ട്. അങ്ങനൊരു പേരുള്ളതുകൊണ്ടാണോ എന്നറിയില്ല, ആ ദിവസം ഈ വീട്ടുമടസ്ഥൻ ഞങ്ങൾ പിള്ളേരെയൊക്കെ വിളിച്ച് പഴം കൊണ്ടുള്ള പായസം, ഇട്ടു എന്നുപറയുന്ന ഒരു പലഹാരം(പ്ലാവില കുമ്പിളുകുത്തി അതിൽ അരിമാവ് കുഴച്ച് നിറയ്ക്കുന്നത്) എന്നിവ തരും.
Esta historia es de la edición September 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും