
മുറ്റത്തിനോരത്ത് ഈയാംപാറ്റകൾ കൂട്ടമായി പറന്നുയർന്നൊരു സന്ധ്യ. ഇന്നു മഴ ഉറപ്പാ! അല്ലെങ്കിലും വൈശാഖമഹോത്സവത്തിനു മഴയില്ലാതെ വരുമോ? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു വല്യമ്മ ഉമ്മറത്തേക്കു കയറിയിരുന്നു. അച്ഛനൊപ്പം കൊട്ടിയൂർ ഉത്സവം കൂടാൻ പോകാനുള്ള ഒരുക്കത്തിലാണ്. പിന്നെ, വല്യമ്മയുടെ സ്വരത്തിൽ കൊട്ടിയൂരപ്പന്റെ കഥമഴ പെയ്യാൻ തുടങ്ങും. ഭൂമി കുളിരും പോലെ ഞങ്ങൾ കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തി നിറയും. ശക്തിമാൻ സീരിയലിലെ ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപന്. ഞങ്ങളുടെ സൂപ്പർ ഹീറോ. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റു ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ വരിനിൽക്കുമത്രേ ഭഗവാനെ കാണാൻ.
ഉമ്മറത്തു കഴുക്കോലിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഓടപ്പൂക്കൾ അച്ഛന്റെ കൊട്ടിയൂർ ദർശനത്തിന് എണ്ണമിട്ടു. വ്രതമെടുത്താണു ക്ഷേത്രത്തിലേക്കുള്ള യാത്ര. വല്യമ്മ വാക്കുകളിലൂടെ വരച്ചിട്ട കൊട്ടിയൂരിന്റെ ചിത്രം മോഹമായി ഹൃദയത്തിന്റെ ചുവരിൽ പതിച്ചുവച്ചു. ആ വർഷത്തെ കൊട്ടിയൂർ യാത്രയ്ക്ക് അവിചാരിതമായൊരു ഗോൾഡൻഎൻട്രി ഞങ്ങൾക്കും കിട്ടി. നാടിനു പുറത്തു മറ്റൊരു ജില്ലയിലേക്കുള്ള ആദ്യ യാത്ര. പിറ്റേന്നു മുതൽ വ്രതം തുടങ്ങി. “മീനും ഇറച്ചിയും തലേന്നത്തെ ഭക്ഷണവുമൊന്നും കഴിക്കാൻ പാടില്ല. അണ്ണാനും വവ്വാലും ഒക്കെ തിന്നതിന്റെ ബാക്കി മാമ്പഴമാകും തൊടിയിൽ വീഴുന്നത്. അതെടുത്തു തിന്നാലും വ്രതം മുറിയും. വ്രതം മുറിക്കുന്നവരെ കൊണ്ടു പോകില്ല. അമ്മ കട്ടായം പറഞ്ഞു. “എന്തു ത്യാഗവും സഹിക്കാം, കൊട്ടിയൂരപ്പനെ കാണാനല്ലേ...'
യാത്ര പോകുന്ന അന്ന് അമ്മ പുലർച്ചെ ഉണരും. ചപ്പാത്തിയും അച്ചാറും വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്തു മൂപ്പിച്ചെടുത്ത ഉള്ളിക്കറിയും വെവ്വേറെ പൊതികളിലാക്കും. വലിയ കുപ്പി നിറയെ ചുക്കുവെള്ളം. ഇത്രയും രാത്രി അത്താഴത്തിനുള്ളതാണ്. ക്ഷേത്രദർശനം കഴിയും വരെ പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്നു വീട്ടുചിട്ട
Esta historia es de la edición May 13, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 13, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം