ഞ്ഞുമലയുടെ താഴ്വാരത്തിലിരുന്ന് ഒരു ക പ്പു കാപ്പി ഊതിക്കുടിക്കുക; കാപ്പിയെ പ്രണ യിക്കുന്ന ഒരാൾക്കു കാണാൻ പറ്റുന്ന നല്ല സ്വപ്നം. അതായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയും ഈ യാത്രയെക്കുറിച്ചു ചിന്തിച്ചിരുന്നത്.
തണുത്തുറഞ്ഞ ആർട്ടിക് പ്രദേശത്തേക്കുള്ള അപൂർവമായ യാത്ര. ഐസ് ഉറഞ്ഞു കപ്പലുകൾ അനങ്ങാതെ നിന്നു പോകുമത്. മഞ്ഞുമലകളെ സൂര്യൻ തൊടുമ്പോൾ വൈരം തിളങ്ങും. പിന്നെ, ഹിമക്കരടിയുടെ നിഷ്കളങ്ക നൃത്തം... കേട്ട കഥകളിലെ ഏറ്റവും സുന്ദരമായ ഫ്രെയിമുകൾ ലക്ഷ്മി ഗോപാലസ്വാമിയുടെ മനസ്സിൽ ചിലങ്ക കെട്ടിയിരുന്നു. എന്നാൽ യാത്ര കഴിഞ്ഞപ്പോൾ ബാക്കിയായതു സൗന്ദര്യമുള്ള കാഴ്ചകൾ മാത്രമല്ല. മനസ്സു തന്നെ റീസ്റ്റാർട്ട് ചെയ്യാനായി. കാഴ്ചപ്പാടുകൾ മാറി, തോന്നലുകളുടെ ഐസ് ഉരുകി... മഞ്ഞുകാഴ്ചകളുടെ ഡയറിത്താളുകൾ ലക്ഷ്മി ഗോപാലസ്വാമി മറിച്ചുതുടങ്ങി.
മേയ് 18, യാത്രയ്ക്കു മുൻപ്
“നാളെ മുതൽ ഒൻപതു ദിവസം സ്വപ്നത്തിലൂടെയുള്ള കപ്പൽ സഞ്ചാരമാണ്. സത്യത്തിൽ ഈ ട്രിപ് വേണോ എന്നു കുറേ ആലോചിച്ചതാണ്. അമ്മയുടെ മരണം അത്രയേറെ തളർത്തിയിരുന്നു. തിരിച്ചു വരാത്ത യാത്രയ്ക്ക് ഇത്ര ധൃതിപ്പെട്ട് അമ്മ പോകുമെന്ന് ഓർത്തില്ല. ചെറിയൊരു വീഴ്ച. അത്രയേ ഉണ്ടായുള്ളൂ. പിന്നെ, ഒന്നരമാസത്തിനുള്ളിൽ അമ്മ പോയി. എന്റെ ജീവിതത്തിന്റെ നങ്കൂരമായിരുന്നു അമ്മ.
ഇത്രയും എഴുതിയപ്പോഴേക്കും കണ്ണു നിറയുന്നു. ഈ മൂഡിൽ നിന്നു മാറ്റാനാണു കൂട്ടുകാരായ മീത്തയും മൗനയും ഈ യാത്രയ്ക്കു നിർബന്ധിക്കുന്നത്. ആദ്യം പോകാൻ തോന്നിയിരുന്നില്ല. എന്നാൽ ആ നാടിനെക്കുറിച്ച് അറിയും തോറും ഇഷ്ടപ്പെട്ടു തുടങ്ങി. മനുഷ്യരില്ലാത്ത മഞ്ഞു മലകളുടെ നാട്. അവിടെ മഞ്ഞും ഒരു കപ്പലും അതിലെ 120 യാത്രക്കാരും.
ബാക്കി നാളെയാകാം. ബാഗ് പാക്കിങ് കഴിഞ്ഞിട്ടില്ല. വെറും 15 കിലോ മാത്രമേ ഈ യാത്രയ്ക്ക് അനുവദിച്ചിട്ടുള്ളൂ. രണ്ടു ദിവസത്തേക്ക് 20 കിലോ കൊണ്ടു യാത്ര പോകുന്ന എനിക്ക് 9 ദിവസത്തേക്ക് 15 കിലോ. എന്തൊക്കെ എടുക്കണം എന്നൊരു പിടിയും കിട്ടുന്നില്ല.
മേയ് 20 ആദ്യ ദിവസം
Esta historia es de la edición August 31, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 31, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...