ചാലക്കുടി എന്ന് പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ ഓർമ്മയിലെത്തുന്ന ആദ്യമുഖം കലാഭവൻ മണിയുടേതാണ്. തനിക്ക് മുന്നിൽ കൈനീട്ടിയെത്തുന്ന ഒരാളെയും വെറും കയ്യാൽ മടക്കിയയയ്ക്കാത്ത ചാലക്കുടിക്കാരുടെ സ്വന്തം ചങ്ങാതി കലാഭവൻ മണി യാത്ര പറയാതെ പോയി മറഞ്ഞിട്ട് ഏഴു വർഷം തികയുന്നു. ഓട്ടോ ഡ്രൈവറായും മരംകയറ്റക്കാരനായും ചുമട്ടുതൊഴിലാളിയായും ജീവിതത്തെ തൊട്ടറിഞ്ഞ കരുത്തിൽ നിന്നാണ് സിനിമയിലേക്കുള്ള ചുവടുമാറ്റം. കൈപിടിച്ച് കയറ്റാനും ഉപദേശങ്ങൾ നൽകാനും ഒരു ഗോഡ്ഫാദറില്ലാതെ മലയാള സിനിമയിലും തമിഴിലും തെലുങ്കിലും സ്വതഃ സിദ്ധമായ ശൈലിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കലാകാരൻ. സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെല്ലാം തന്റെ ബോണസാണെന്ന് മണി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഫോക്ലോർ സംഗീതത്തിൽ ഒരുപാട് പ്രതിഭകളുണ്ടെങ്കിലും നാടൻപാട്ടിനെ ഇത്രയധികം ജനകീയമാക്കിയതിൽ കലാഭവൻ മണിക്കുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ നാടൻപാട്ടുകൾക്ക് ഇത്രയധികം ഭംഗിയുണ്ടെന്ന് മണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ അടുത്തറിഞ്ഞത്. സാധാരണക്കാരിൽ വെറും സാധാരണക്കാരനായാണ് ഈ അതുല്യകലകാരൻ ജനമനസ്സുകളിൽ നിറഞ്ഞുനിന്നത്. അതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയുടെ കനലെരിയുന്നുണ്ട്.
この記事は Nana Film の April 16-30, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の April 16-30, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.