മലയാള സിനിമയിൽ ഒരു ഗോഡ്ഫാദറിന്റെയും സഹായമില്ലാതെ നായകനായി തിളങ്ങുന്ന താരമാണ് ആസിഫ് അലി. ഒരു ഗ്രൂപ്പിന്റെ ഭാഗമാകാതെ സ്വന്തം കഴിവിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുക്കാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. രമേഷ് നാരായണൻ തന്നെ അപമാനിച്ചു എന്ന് തിരിച്ചറിയുമ്പോഴും ആസിഫ് അലിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലാതെ, തന്നെക്കാൾ മുതിർന്നവർ ഇരിക്കുന്ന വേദിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ആസിഫ് അലി പെരുമാറി. അതാണ്, അങ്ങനെയാണ് ആസിഫ് അലി.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിനിടെയാണ് ആസിഫ് അലിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം രമേശ് നാരായണന്റെ പ്രവർത്തിയെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
രമേഷ് നാരായണന് പുരസ്കാരം നൽകാൻ ആസിഫ് അലിയെ ആണ് സംഘാടകർ നിയോഗിച്ചത്. എന്നാൽ ആസിഫിൽ നിന്നും പുരസ്കാരം സ്വീകരിക്കാൻ മടിച്ച രമേശ് നാരായണൻ, പകരം സംവിധായകൻ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തി ജയരാജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. പുരസ്കാരം നൽകിയ വേളയിലോ, അതിനു ശേഷമോ രമേഷ് നാരായണൻ ആസിഫ് അലിയെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി.
എന്നാൽ ആ വേദിയിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് മനസിലാക്കിയിട്ടും ആസിഫ് അലിയുടെ മുഖത്തെ ആ ചിരി സിനിമാ ലോകത്തെന്നു മാത്രമല്ല മറ്റു പലരെയും ഇരുത്തി ചിന്തിപ്പിച്ചു. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം എന്നായിരുന്നു താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആസിഫിനെ അടുത്തറിയുന്നവർക്കു മാത്രമേ അദ്ദേഹം ആരാണെന്നോ, എന്താണെന്നോ മനസിലാക്കാൻ സാധിക്കൂ. എന്തു കാര്യമായാലും അദ്ദേഹം ഒരിക്കലും മനസിലിട്ട് അതിനെക്കുറിച്ച് ആലോചിച്ച് വേദനിക്കാറില്ല. അത് പൊതുസമൂഹത്തിൽ ഒരു ചർച്ചാവിഷയമാക്കാനും അദ്ദേഹത്തിന് ഇഷ്ടമില്ല.
この記事は Vellinakshatram の August 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vellinakshatram の August 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു
"റാം" എന്തായി
ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്
മലയാളത്തിലെ പെരുന്തച്ചൻ
1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു
ആസിഫിനെ അടുത്തറിയുന്ന വർക്കു മാത്രമേ അദ്ദേഹം ആരാ ണെന്നോ, എന്താണെന്നോ മന സിലാക്കാൻ സാധിക്കൂ. എന്തു കാര്യമായാലും അദ്ദേഹം ഒരി ക്കലും മനസിലിട്ട് അതിനെക്കു റിച്ച് ആലോചിച്ച് വേദനിക്കാറില്ല. അത് പൊതുസമൂഹത്തിൽ ഒരു ചർച്ചാവിഷയമാക്കാനും അദ്ദേഹത്തിന് ഇഷ്ടമില്ല. സിനിമയുടെ ഏറ്റവും വലിയ പ്രൊഡക്റ്റാണ് ആസി ഫിന്റെ ലൈഫ് ജീവിതത്തിൽ ഒരു ദിവസം പോലും ബോറിങ്ങല്ലെന്നതാണ് ആസിഫിനെ വ്യത്യസ്തമാക്കുന്നത്. കലാകാരന്മാർ പല സ്വഭാവമുള്ള ആളുകളാണെന്നും അവരെല്ലാവരുമായി ഇടപെടുമ്പോൾ ഒരു രസമുണ്ടെന്നും ഒരിക്കൽ ആസിഫ് വെള്ളിനക്ഷത്രത്തിനു തന്ന അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം