മലയാള സിനിമാ മേഖലയിൽ പവർ ഗാംങ് ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. യാതൊരു കാര്യവുമില്ലാതെ തനിക്ക് 12 വർഷത്തെ വിലക്കേർപ്പെടുത്തി. താരസംഘടനയായ അമ്മയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന നടൻ മമ്മൂട്ടി പോലും പറഞ്ഞു വിനയനെ വിലക്കുന്നത് ശരിയല്ലെന്ന്. എന്തിനായിരുന്നു എന്നെ വിലക്കിയത്? സിനിമയ് ക്കെതിരെ താൻ എന്തെങ്കിലും ചെയ്തോ എന്നും വിനയൻ ചോദിക്കുന്നു.
ഒരുപാടു പേരെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത ആളാണ് ഞാൻ. ഞാനൊരു സംഘടന യുണ്ടാക്കി. അന്ന് ഡ്രൈവർമാർക്ക് 150 രൂപയായിരുന്നു ശമ്പളം. അവരുടെ ശമ്പളം 300 ആക്കണ മെന്നാവശ്യപ്പെട്ടു വിജയിച്ചു. അല്ലാതെ ഇത്തരം വലിയ വലിയകാര്യങ്ങളിൽ ഇടപെടാനോ ഒന്നും ഞാൻ പോയിട്ടില്ല. എനിക്കെതിരെ ഒരു വിഷയം ഉണ്ടായിരുന്നു. അത് വേറൊന്നുമല്ല. 2004ൽ താരങ്ങൾക്കൊന്നും എഗ്രിമെന്റ് ഉണ്ടായിരുന്നില്ല. അത് നിർമാതാക്കളെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലർക്കും വലിയ തുക അഡ്വാൻസ് നൽകുമ്പോൾ അതൊക്കെ എഗ്രിഹമെന്റാക്കണമെന്ന് നിർമാതാക്കൾ തന്നെ ആവശ്യപ്പെട്ടു. ഞാനും അത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ താരങ്ങളെല്ലാം അതിനെ എതിർത്തു. മറ്റു സംവിധായകരെല്ലാം താരങ്ങൾക്കൊപ്പം നിന്നു. ഒരു തട്ടുകട വാടകയ്ക്കെടുക്കണമെങ്കിൽ പോലും എഗ്രിമെന്റുണ്ട്. അത് നല്ലതാണെന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ എതിർത്തു. എന്നാൽ അന്ന് നടൻ പൃഥ്വിരാജ് മാത്രമാണ് എന്നോടൊപ്പം നിന്നത്.
ഇതിനെതിരെ താരങ്ങൾ സമരം ചെയ്തു. ഇതിന്റെ ഭാഗമായി ഷൂട്ടിംഗ് മുഴുവനും നിർത്തിവച്ച് അവരെല്ലാം അമേരിക്കയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയി. സമരത്തിന്റെ ഭാഗമായാണ് അവർ പ്രോഗ്രാമിനു പോയത്. ഫിലിം ചേംബം നിർമാതാക്കളും എന്നെ വീട്ടിൽ വന്നു കണ്ടു. ഈ സമരം പൊളിക്കാൻ ഞാനൊരു സിനിമ ചെയ്തു. സത്യം എന്നായിരുന്നു ആ സിനിമയുടെ പേര്. അതോടെ അവരുടെ സമരം പൊളിഞ്ഞു. അന്നുണ്ടാക്കിയ എഗ്രിമെന്റാണ് താരങ്ങൾ ഇപ്പോഴും തുടരുന്നത്. ഇതൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ആ വിഷയം വലിയ വിവാദമായ ചർച്ചയായിരിക്കെ മോഹൻലാൽ എന്നെ വിളിച്ചു. നടൻ ജഗദീഷാണ് ഫോൺ വിളിച്ച് ലാലിന് കൊടുത്തത്. എഗ്രിമെന്റ് വേണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇക്കാര്യം ചർച്ച ചെയ്യാൻ ഗോകുലം പാർക്കിലേക്കു വരാനായിരുന്നു. ലാൽ പറഞ്ഞത്.
この記事は Vellinakshatram の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vellinakshatram の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു
അന്വേഷണത്തിന് പ്രത്യേക സംഘം
2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു
"റാം" എന്തായി
ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്
മലയാളത്തിലെ പെരുന്തച്ചൻ
1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...