കേരളചരിത്രത്തിലെ ഇരുള കടഞ്ഞ യുഗത്തിന്റെ കഥ ബിഗ് ബജറ്റിൽ ഒരുക്കി വീണ്ടും വിസ്മയിപ്പിച്ച് സംവിധായകൻ വിനയൻ. അധികമാരും തൊടാൻ പേടിക്കുന്ന പ്രമേയം കൊണ്ട് പുതുമുഖങ്ങളെ അഭിനയിപ്പിച്ച് നേടിയ വമ്പൻ വിജയം മലയാള സിനിമാലോകത്ത് വീണ്ടും വിനയൻ യുഗത്തിനാണ് വിളംബരം കൊട്ടുന്നത്.
ഒരു പതിറ്റാണ്ടുകാലം തന്നെ സിനിമയിൽ നിന്ന് വിലക്കിനിർത്തിയ മാടമ്പിമാർക്കു കൂടിയുള്ള തിരുത്തായി വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് മാറി. കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമയുടെ വിജയമെന്ന് അദ്ദേഹം പറയുന്നു. തന്റെ സിനിമയെയും സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റിയും വിനയൻ സംസാരിക്കുന്നു...
നീണ്ട ഇടവേളക്കുശേഷം ഒരു സിനിമ. അതും ബിഗ് ബജറ്റിൽ അതിനു തിരഞ്ഞെടുത്ത പ്രമേയമാകട്ടെ ആരും തൊടാൻ മടിക്കുന്ന ജാതി അയിത്തം, എന്തു ധൈര്യത്തിലാണ് ഈ തീരുമാനം എടുത്തത്?
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിലനിന്ന ജാതിവിവേചനവും അതിനെതിരായ ചെറുത്തുനിൽപും പ്രമേയമായ സിനിമകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. ഒരു പക്ഷേ, സാമ്പത്തികമായ വിജയം ലഭിക്കില്ലെന്ന ഭയം കൊണ്ടാവും. അമ്പലപ്പുഴയിൽ ജനിച്ച എനിക്ക് കുട്ടിക്കാലം തൊട്ടേ കേട്ടു പരിചയമുള്ള പേരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. വളരെ ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ പിറന്നുവെങ്കിലും ഈഴവ വിഭാഗത്തിൽപെട്ടതിനാൽ വേലായുധ ചേകവരുടെ കുടുംബത്തോട് സവർണ സമുദായങ്ങൾ അയിത്തം കൽപിച്ചിരുന്നു.
ചേകവരുടെ മുത്തച്ഛൻ വലിയ സമ്പന്നനായിരുന്ന പെരുമാളച്ഛന്റെ കാലത്തു തന്നെ വിദേശരാജ്യങ്ങളിലേക്ക് അവർ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 19ഓളം പായ്ക്കപ്പലുകൾ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നു. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് വേലായുധ ചേകവർ ദുരിതമനുഭവിക്കുന്ന താഴ്ന്ന വിഭാഗം ജനങ്ങൾക്കായി പോരാടിയത്. മാടമ്പിമാർക്കെതിരെ പോരാടുന്ന ഈ നേതാവിനോടുള്ള ആരാധന ചെറുപ്പത്തിൽ തന്നെ എന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഹീറോയായി അവതരിപ്പിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞെങ്കിലും ഗോകുലം ഗോപാലനാണ് ധൈര്യപൂർവം നിർമാണം ഏറ്റെടുത്തത്.
സ്വർണമൂക്കുത്തിയണിഞ്ഞ ഒരു സ്ത്രീയുടെ മൂക്ക് സവർണ തമ്പുരാക്കന്മാർ മുറിച്ചെടുത്തത് സിനിമയിൽ കാണിക്കുന്നുണ്ട്.
この記事は Kudumbam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...