കഴിഞ്ഞ ഒരു ക്രിസ്മസ് കാലത്താണ് അസാധാരണ പ്രകാശം ചിതറുന്ന ആ പുസ്തകം വായിച്ചത്, ഹ്യൂമൻ കൈൻഡ്: എ ഹോപ്ഫുൾ ഹിസ്റ്ററി (Humankind: A Hopeful History). സ്വഭാവത്തിൽ സ്വാർഥരും പരുക്കരുമാണ് നരവംശം എന്നു പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുന്ന നടപ്പു ധാരണകളെ തലകീഴായി കാണാൻ ശ്രമിക്കുന്നുണ്ട് അതിൽ. സാമാന്യം തടിച്ച പുസ്തകം. ആശയങ്ങളെയല്ല, ആശയങ്ങളെ സൃഷ്ടിച്ചെടുത്ത പരിസരങ്ങളെയാണ് എഴുത്തുകാരൻ അതിൽ വിചാരണ ചെയ്യുന്നത്. അത് വേരുകൾക്കുള്ള ചികിത്സയാണ്. യു വാൽ നോവ ഹരാരി തുടങ്ങിയവർ അതിനെക്കുറിച്ച് മതിപ്പു പറയുന്നുണ്ട്.
പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായങ്ങളിലൊന്നിന്റെ ശീർഷകമിതാണ്- When the soldiers came out of the trenches. 1914ലെ ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുവാൻ തയാറായ ആ ശത്രുപക്ഷങ്ങളുടെ കഥ തന്നെയാണ് സൂചിതം. മിലിട്ടറി ചരിത്രകാരനായ ടോണി ആഷ്വർത്ത് അതിനെ വിശേഷിപ്പിച്ച a sudden surfacing of the whole of iceberg എന്നാണ്. സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം.
കൊളംബിയയിൽ നിന്ന് ഓപറേഷൻ ക്രിസ്മസ് എന്നൊരു അനുബന്ധ വിചാരം കൂടി അയാളതിൽ ചേർത്തു വെക്കുന്നുണ്ട്. ഒരു പരസ്യക്കമ്പനി നടത്തിക്കൊണ്ടിരുന്ന രണ്ടു പേരോട് SARK എന്ന ഗറില ആർമിയെ സ്വാധീനിക്കാനായി എന്തെങ്കിലും ചില കാര്യങ്ങൾ ചെയ്യുവാൻ ദേശത്തിന്റെ പ്രതിരോധമന്ത്രി ആവശ്യപ്പെടുകയാണ്. ഇതിനകം രണ്ടര ലക്ഷത്തോളം ജീവിതത്തിന് കണക്കുപറയേണ്ട ബാധ്യതയുള്ള, അരനൂറ്റാണ്ട് പഴക്കമുള്ള ഒളിപ്പോരാളികളുടെ ഒത്തുചേരലിനെ സമാധാനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ധർമം. ആ ക്രിസ്തുസിന് ഒമ്പതിടങ്ങളിൽ എഴുപത്തഞ്ചടിയുള്ള മരങ്ങളിൽ ക്രിസ്മസ് വിളക്കുകൾ തെളിച്ച് ആർക്കും വായിക്കാവ ന്ന വിധത്തിൽ ഇങ്ങനെ എഴുതിവെച്ചു: 'ക്രിസ്മസിന് ഈ വനത്തിലേക്ക് എത്തുവാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും. At Christmas everything is possible. പുതിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്...
この記事は Kudumbam の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...