കടൽപോലെയാണ് ജീവിതം. ചിലപ്പോൾ ശാന്തമായങ്ങനെ ഒഴു കിപ്പരക്കും, മറ്റു ചിലപ്പോൾ സുനാമിത്തിരകളെപ്പോലെ ആർത്തലക്കും. ജീവിതം കൈപ്പിടിയിൽനിന്ന് ഊർന്നു പോയെന്നു തോന്നിയ നിമിഷത്തിലാണ് അത് തിരികെ പിടിക്കണമെന്ന് തനൂം ശ്വേത മേനോൻ ഉറപ്പിക്കുന്നത്. ജീവിതം പരീക്ഷണങ്ങൾ നൽകിയപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടു. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണവർ.
ആരാണീ തനൂറ ശ്വേത മേനോൻ എന്നല്ലേ? പ്രശസ്ത കിഡ്സ് വെയർ ബ്രാൻഡായ സോൾ ആൻഡ് സേറയുടെ സ്ഥാപകയാണീ 39കാരി വിവാഹമോചനത്തിനുശേഷമാണ് തനൂറ ബിസിനസ് രംഗത്തേക്ക് പൂർണ ശ്രദ്ധ പതിപ്പിച്ചത്. 10 വർഷം മുമ്പുവരെ തനൂറ ശ്വേത മേനോൻ എന്ന പേര് കുറച്ചു പേർക്കു മാത്രമറിയാവുന്ന ഒന്നായിരുന്നു. ഇന്നത് അവരുടെ വസ്ത്ര ബ്രാൻഡ് പോലെ അറിയപ്പെടുന്ന ഒന്നാണ്.
കണ്ണാടിയുടെ മുന്നിലെ ഇന്റർവ്യൂ
പത്തിൽ പഠിക്കുന്ന സമയം. അന്ന് ഏഷ്യാനെറ്റിൽ ശ്രീ കണ്ഠൻ നായരുടെ നമ്മൾ തമ്മിൽ എന്ന ഇന്റർവ്യൂ ഉണ്ട്. ആ പരിപാടി കഴിഞ്ഞാലുടൻ അലമാരയുടെ മുന്നിൽ കസേരയിട്ടിരുന്ന് ശ്വേത മേനോൻ എന്ന തനൂറ സ്വയം ഇന്റർവ്യൂ ചെയ്യും. കണ്ണാടിക്ക് അപ്പുറത്തിരിക്കുന്ന ആൾ ശ്രീകണ്ഠൻ നായർ ആയിരിക്കും. മറുപടി പറയുന്നത് ശ്വേതയും.
പഠിക്കുന്ന കാലത്ത് മികച്ച വിദ്യാർഥിയോ കലാകാരിയോ കായികതാരമോ ഒന്നുമായിരുന്നില്ല. ക്ലാസിലെ മിഡിൽ ബെഞ്ചിലിരുന്ന ഒരാൾ. പോരാത്തതിന് അന്തർമുഖിയുമായിരുന്നു. ഒന്നിനും കൊള്ളാത്ത ഒരാളാണ് താനെന്ന വിചാരം പലപ്പോഴും മനസ്സിലിട്ടു നടന്നു. വീർപ്പുമുട്ടുമ്പോൾ എന്തുകൊണ്ടോ ഡാഡീ ഞാനിങ്ങനെ ആയിപ്പോയതെന്ന് ചോദിക്കും. അപ്പോൾ ഡാഡി അവളെ ആശ്വസിപ്പിക്കും. “ഒരിക്കൽ നീ ലോകമറിയുന്ന ഒരാളാകും. ഒരുപാട് ജീവിതങ്ങൾക്ക് അർഥമുണ്ടാക്കിക്കൊടുക്കു ന്ന ഒരാളായി മാറും. പിന്തിരി ഞ്ഞുനോക്കുമ്പോൾ തനൂറക്ക് ഡാഡിയുടെ വാക്കുകൾ നിമിത്തമായിത്തോന്നും.
ജീവിതം പഠിപ്പിച്ച അറിവുകൾ
തന്റെ ജീവിതം അനിശ്ചിതത്വങ്ങൾക്ക് നടുവിലാണെന്നും എന്നാൽ, അതിനൊരു ബ്യൂട്ടിയുണ്ടെന്നും തനൂറ പറയും.
この記事は Kudumbam の May 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の May 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...