ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനം വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. എ.ഐ അധിഷ്ഠിത പവർ ടൂളുകളും പ്ലാറ്റ്ഫോമുകളും വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമ്പോൾ അധ്യാപകർ അതിനെ വെല്ലുവിളികളായാണോ അവസരങ്ങളായാണോ കാണേണ്ടത് എന്നതാണ് പ്രസക്തം.
ചാറ്റ് ബോട്ടുകൾ ഉയർത്തുന്ന വെല്ലുവിളി
എ.ഐ ടൂളുകളിൽ ഇപ്പോൾ ഉപയോഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ബോട്ടുകൾ തന്നെയാ ത് ചാറ്റ് ണ്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ അതിനു കൃത്യമായി നിമിഷങ്ങൾക്കകം മറുപടി നൽകാൻ കഴിയുന്ന ഒരു തരം ചാറ്റ് ബോക്സുകളാണ് ചാറ്റ് ബോട്ടുകൾ. ഗൂഗ്ൾ പോലുള്ള സെർച്ച് എൻജിനുകൾ നൽകുന്നപോലെ ഒരു ചോദ്യത്തിന് എണ്ണമറ്റ നിർദേശങ്ങൾ നൽകുകയല്ല, പകരം കുറച്ചുകൂടി സൂക്ഷ്മതയുള്ള നിർദിഷ്ട ഉത്തരം മാത്രം ലഭ്യമാക്കുകയാണ് ഇവ ചെയ്യുന്നത്. ആ വിഷയത്തിൽ ഉണ്ടാവുന്ന അനുബന്ധ ചോദ്യങ്ങൾക്ക് പോലും ഒരു സുഹൃത്തിനെ പോലെ മറുപടി നൽകാൻ കഴിയുന്ന നിർമിത ബുദ്ധിയുമായി നടത്തുന്ന ഒരു തരം ചാറ്റിങ് തന്നെയാണ് ചാറ്റ് ബോട്ടുകളിൽ നടക്കുന്നത്.
ഇതു ഏതു വിഷയത്തെ കു റിച്ചുള്ള അന്വേഷണവുമാവാം. ഉത്തരങ്ങൾ എപ്പോഴും തയാറായിരിക്കും. അസൈൻമെന്റുകൾ ആവശ്യമായ റഫറൻസുകൾ അടക്കം നൽകി തയാറാക്കാൻ ചാറ്റ് ബോട്ടുകൾക്ക് നിമിഷങ്ങൾ മതി. തങ്ങൾ നൽകുന്ന നിർദിഷ്ട രചനകൾ ചാറ്റ് ബോട്ടുകൾ തയാറാക്കിയതാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ അധ്യാപകർക്ക് കഴിയില്ല എന്ന് സാരം.
ഇത്തരത്തിൽ എല്ലാ വിവരങ്ങളും കൈമാറാൻ സാധിക്കുന്ന ഒരു കാലത്ത് കേവല വിവരദാതാവ് എന്ന നിലയിൽ അധ്യാപകർക്ക് നിലനിൽക്കാൻ സാധിക്കില്ല. എ.ഐ സംവിധാനങ്ങൾക്ക് പകർത്താൻ കഴിയാത്ത വിമർശനാത്മക ചിന്ത, സർഗാത്മകത, വൈകാരിക ബുദ്ധി തുടങ്ങിയ മനുഷ്യത്വപരമായ കഴിവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കാഴ്ചപ്പാടുകളിലേക്ക് അധ്യാപകർ മാറേണ്ടതിന്റെ ആവശ്യകത പ്രസക്തമാവുന്നത് ഇവിടെയാണ്. ഏതൊക്കെ കാര്യങ്ങളിലാണ് അധ്യാപകർ മാറേണ്ടതെന്ന അന്വേഷണം പ്രസക്തമാണ്.
この記事は Kudumbam の SEPTEMBER 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の SEPTEMBER 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു