തിരുവനന്തപുരം ജില്ലയിലെ ആനയറ വലിയ ഉദേശ്വരം ശ്രീമഹാദേവ ക്ഷേത്രം, നൂറ്റാണ്ടു കളുടെ കാലപ്പഴക്കം പറയുന്ന ഏറെ പ്രസിദ്ധമായ ഒരു ശിവ ക്ഷേത്രമാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വലിയ ഉദേശ്വരത്തിനുള്ള ഒരു പ്രത്യേകത, രക്ഷസ്സിന് പ്രതിഷ്ഠയുള്ള ഏകക്ഷേത്രം എന്നുള്ളതാണ്. ഉഗ്രരക്ഷസ്സ്, വീരരക്ഷസ്സ് എന്നീ രണ്ട് സങ്കൽപ്പങ്ങളിലാണ് ഇവിടെ രക്ഷസ്സിനെ പ്രതിഷ്ഠിച്ചി ട്ടുള്ളത്. ഇവ്വിധം രക്ഷസ്സിന്റെ രണ്ട് പ്രതിഷ്ഠകൾ വരാൻ ഒരു കാരണമുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവുമായി ബന്ധപ്പെട്ടതാണ് ആ കഥ.
അയൽരാജ്യങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ച് തിരുവിതാംകൂറിന്റെ അതിർത്തി വികസിപ്പി ക്കുന്നതിൽ മാർത്താണ്ഡവർമ്മ വ്യാപൃതനായിരുന്ന കാലം. അക്കാലത്താണ് ഒരു പുതിയ വൈതരണി മഹാരാജാവിനെ അലട്ടാൻ തുടങ്ങിയത്. അവിടുന്ന് എവിടെപ്പോയാലും രണ്ട് നിഴൽരൂപങ്ങൾ പിൻതുടരുന്നു.
അത് സംബന്ധമായി മഹാരാജാവ് രാജഗുരുക്കളുമായി കൂടിയാലോചന നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്, ആനയറ ക്ഷേത്രത്തിൽ അന്നുണ്ടായിരുന്ന ഒരു ഋഷിവര്യനെക്കണ്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുവാനായിരുന്നു. അതിൻപ്രകാരം ക്ഷേത്രത്തി ലെത്തിയ മഹാരാജാവിന് ഋഷിവര്യൻ നൽകിയ ഉപദേശം, 41 ദിവസം ഈ ക്ഷേത്രത്തിൽ ഭജനമിരിക്കാനായിരുന്നു. അങ്ങനെ ഭജനമിരിക്കുന്ന ദിവസങ്ങളിൽ രാവിലെ ഭഗവാന് നേദിച്ച ഒരു കദളിപ്പഴവും ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നൽകുന്ന പടച്ചോറും മാത്രമേ ഭക്ഷിക്കാവു എന്നുകൂടി ഋഷിവര്യൻ ഉപദേശിച്ചു.
ഋഷിവര്യന്റെ ആ ഉപദേശം അക്ഷരംപ്രതി പാലിച്ച മാർത്താണ്ഡവർമ്മ 41-ാം ദിവസം മഹാദേവന്റെ അനുഗ്രഹത്താൽ ബാധാമോചിത നായപ്പോൾ ആ നിഴൽരൂപങ്ങളെ(ഉഗ്രരക്ഷസ്സും വീരരക്ഷ സ്സും) ക്ഷേത്രത്തിൽ തന്നെ വിഗ്രഹങ്ങളാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ 41 ദിവസത്തെ ഭജനമിരിപ്പോടെ ബാധ ഒഴിഞ്ഞങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിൽപ്പെട്ടവരാരും പിന്നീടിന്നോളം വഴിതെറ്റിപ്പോലും ആനയറ വലിയ ഉദേശ്വരം ശ്രീമ ഹാക്ഷേത്രത്തിന്റെ പടി ചവിട്ടിയി ട്ടില്ല.
この記事は Jyothisharatnam の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പ്രസാദം കിട്ടിയാൽ...
സ്ത്രീകൾ നെറ്റിക്ക് പുറമെ കഴുത്തിലും പുരുഷന്മാർ മാറിലുമാണ് തൊടേണ്ടത്
ജ്യേഷ്ഠന് പിൻഗാമിയായി ആനയറയിൽ നിന്ന് ശബരിമലയിലേക്കും...
ശബരിമലയിലെ പുതിയ മേൽശാന്തി കൃഷ്ണൻപോറ്റി(ആമ്പാടി)
കണികാണലും ശുഭാശുഭത്വങ്ങളും
നന്മയും വിശുദ്ധിയും ഈശ്വരഭാവവും എന്നും നിലനിർത്തുക എന്നത് നമ്മുടെ കടമ ആയിരിക്കണം.
പ്രപഞ്ചശക്തിയുടെ ബുദ്ധിപ്രഭാവം
ദേവി ബുദ്ധിയാണ്, ജീവനകലയാണ്, സദ്ബുദ്ധിക്കായി നാമേവർക്കും ദേവിയോട് പ്രാർത്ഥിക്കാം.
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി