പുനലൂർ ഉറുകുന്ന് മലവേടർ കോളനി ശ്രീ ലത്തിൽ റ്റി.എസ്. കുമരേശൻ എന്ന പോസ്റ്റുമെൻ പാർവ്വതിയായി പരിണമിച്ചു. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ പാർവ്വതിയെ വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. അങ്ങനെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ എന്ന സ്ഥാനം പാർവ്വതിക്ക് സ്വന്തമായി. പൊരുതി നേടിയ വിജയത്തിന് പിന്നിൽ കണ്ണീരിന്റേയും, വേദനയുടേയും കരുത്തുണ്ട്. സ്വപ്ന ലക്ഷ്യത്തിന്റെ പിറകേ പായാനുള്ള മനക്കരുത്ത് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. റ്റി.എസ്. കുമരേശൻ എന്നത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. കാലം ആ ചിത്രത്തിന് പെണ്ണഴക് നൽകിയതോടെ, സ്വർണ്ണനൂലിഴകൾ കൊണ്ട് അരിക് തുന്നിയ മാരിവില്ലഴകുള്ള പെൺഉടലിന്റെ ചാരുതയാർന്ന ചിത്രമായി പാർവ്വതി മാറി.
നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു. റഷ്യൻ നാടോടിക്കഥ പോലെ അതിശയങ്ങൾ ഏറെയുള്ള ജീവിതകഥയായിരുന്നത്. ഭക്തിഗായകനും ജ്യോതിഷിയുമായിരുന്ന തങ്കപ്പന്റേയും, സുമതിയുടേയും നാല് മക്കളിൽ ഇളയമകനായി കുമരേശന്റെ ജനനം. തികഞ്ഞ മുരുകഭക്തനായതിനാൽ തങ്കപ്പൻ മകന് കുമരേശൻ' എന്ന പേരിട്ടു. കണ്ണെഴുതി പൊട്ടും തൊട്ട്, ചുണ്ടിൽ ചുവന്ന ചായം പൂശി, കുഞ്ഞിക്കയ്യിൽ കരിവളകളുമിട്ട്, തിളങ്ങുന്ന ഫ്രോക്കും അണിഞ്ഞ് പെൺകുട്ടികളോടൊപ്പമിരുന്നാണ് കുഞ്ഞ് കുമരേശൻ അംഗൻവാടിയിൽ ആദ്യാക്ഷരം കുറിക്കുന്നത്. മൂന്നാം വയസ്സിലാണ് തന്റെയുള്ളിൽ മറ്റൊരു സ്വത്വം കൂടി കുടിയിരിക്കുന്നതായി കുമരേശന് അനുഭവമാകുന്നത്. ആൺകുട്ടികളെ ഭയവും. പെൺകുട്ടികളുമായുള്ള ചങ്ങാത്തവും കൂട്ടുകാർ ആദ്യം കൗതുക പൂർവ്വം നോക്കിയെങ്കിലും പിന്നീടത് പരിഹാസത്തിന് വഴിമാറിയത്. ചേർത്തു നിർത്താനും ധൈര്യം പകരാനും ബാദ്ധ്യതയുള്ള അദ്ധ്യാപകരിൽ നിന്നുമാണ് പെണ്ണാളൻ എന്ന അർത്ഥമറിയാത്ത വാക്ക് ആദ്യമായി കേൾക്കുന്നത്. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഒഴിവാക്കലും പരിഹാസവും മാത്രം. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ.
この記事は Mahilaratnam の January 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の January 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.