ആടുജീവിതത്തിലേക്ക് എത്തിയത്...
എഴുത്തുകാരനും, മനോരമ പത്രപ്രവർത്തകനുമായ രവിവർമ്മ തമ്പുരാനാണ് ആദ്യമായി എന്നോട് ബന്യാമിൻ എഴുതിയ ആടുജീവിതത്തിൽ സിനിമയുടെ ഒരു സാധ്യത കാണുന്നുണ്ട്, ഒന്നു വായിച്ചു നോക്കൂവെന്നു പറയുന്നത്. അങ്ങനെയാണ് ഞാൻ ആദ്യമായി "ആടുജീവിതം' വായിക്കുന്നത്. സിനിമയുടെ ദൃശ്യപരതകളും, ഭൂമികയും സാധ്യതകളുമൊക്കെ മനസ്സിൽ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്നെയായിരുന്നു ആദ്യവായന. സിനിമയുടെ തലത്തിൽ ഇതുവരെ കാണാത്ത ഒരു വലിയ ഭൂമിക ഉണ്ടെന്ന പ്രത്യേകത തോന്നി.
കഥ പറയുന്ന പശ്ചാത്തലമായാലും നജീബിന്റെ അനുഭവമായാലും ഇതിനുമുൻപ് നമ്മൾ കേട്ടിട്ടില്ലാത്തതാണ്. ഒരാളും കുറെ ആടുകളും അർബാദിന്റെ ക്രൂരതകളും ഒക്കെ പറഞ്ഞുകൊണ്ട് പോകുന്ന ഒരു കഥ. അതിന്റെ ദൃശ്യസാധ്യത മനസ്സിലാക്കുകയും, അതിന് അതനുസരിച്ചുള്ള ഒരു തിരക്കഥ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതിൽ പറയാതെ പോകുന്ന കുറേ കാര്യങ്ങൾ പറയുവാനും ആ ഫ്രെയിമുകളെ കൂട്ടിച്ചേർത്ത് മറ്റൊരു വീക്ഷണത്തിൽ സിനിമ എടുക്കണമെന്നും വിചാരിക്കുകയായിരുന്നു. എല്ലാ സിനിമകളും ഒരിക്കലേ ചെയ്യാൻ കഴിയൂ. പല കാര്യങ്ങൾ കൊണ്ടും പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണ് “ആടുജീവിതം.
'ആടുജീവിത'ത്തിന് വേണ്ടി 16 വർഷം നീണ്ട ആ ഹോപ്പിനെക്കുറിച്ച്..
2009 ലാണ് "ആടുജീവിതം' വായിച്ച് സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചത്. തുടക്കം മുതൽ തന്നെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ആദ്യത്തെ നിർമ്മാതാവ് ഇതിൽ നിന്നും പിന്മാറി. രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ജോർദ്ദാനിൽ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കോവിഡ് മൂലം ലോക്ക്ഡൗൺ ആയത്. ഇങ്ങനെ വലുതും ചെറുതുമായി ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായി. ഓരോ പ്രതിസന്ധികളും വന്ന് സിനിമ നീണ്ടു പോയപ്പോൾ ഇത് ഫിനിഷ് ചെയ്യാൻ സാധിക്കുമോ എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയുണ്ടായിരുന്നു. അപ്പോഴും എന്റെ മനസ്സിൽ ഈ സിനിമ പൂർത്തിയാക്കണം എന്ന അടിയുറച്ച ചിന്തയായിരുന്നു.
ഡബിൾ ഷെയ്ഡഡ് ആയ കഥാപാത്രങ്ങൾ
この記事は Mahilaratnam の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の June 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.