വിജ്ഞാനദായിനിയും മിൻഉലകവും
Manorama Weekly|September 28,2024
വഴിവിളക്കുകൾ
ഇ.പി. രാജഗോപാലൻ
വിജ്ഞാനദായിനിയും മിൻഉലകവും

വായനയുടെ സംസ്കാരമുള്ള വീടുകളിലൊന്നായിരുന്നു എന്റേത്. മാതൃഭൂമി ആ ഴ്ചപ്പതിപ്പും മനോരമ ആഴ്ചപ്പതിപ്പും പത്രവുമൊക്ക വരുത്തുമായിരുന്നു. അച്ഛൻ ബാങ്ക് ജീവനക്കാരനും പൊതുപ്രവർത്തകനുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ വായനശാലയായ വിജ്ഞാനദായിനി വായനശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങ ളിൽ സജീവമായിരുന്നു അച്ഛൻ.

തീരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ആ ലൈബ്രറിയിൽ അംഗത്വമുണ്ടായിരുന്നു. അവിടെനിന്ന് എടുത്ത് ഞാൻ ആദ്യമായി വായിച്ച പുസ്തകം മനോരമ പത്രാധിപസമിതി അംഗം കൂടിയായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ എഴുതിയ "ഉരുളയ്ക്ക് ഉപ്പേരി' എന്ന ബാലസാഹിത്യകൃതിയാണ്. സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം നേടിയ ആ പുസ്തകത്തിൽ നിന്നാണ് തുടർന്നങ്ങോട്ടുള്ള വായനയുടെ വിശാലമായ ലോകത്ത് ഞാൻ എത്തിയത്.

Denne historien er fra September 28,2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 28,2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.