മമ്മൂട്ടി ഫാൻസ് അദ്ദേഹത്തിന്റെ പരീക്ഷണചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാൽ മോഹൻലാൽ ഫാൻസ് അതിന് തയ്യാറാകുന്നില്ല. മലൈക്കോട്ട് വാലിബനെ തിരെ ചിലർ ആസൂത്രിതമായ നീക്കം നടത്തി. അവർക്കെതിരെയുള്ള നിയമപോരാട്ടം തുടരുംമുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ അടുത്തിടെ നിർമ്മിച്ച തന്റെ ചിത്രത്തിന്(മലൈക്കോട്ടെ വാലിബൻ) ബോക്സ് ഓഫീസിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. അദ്ദേഹം പറഞ്ഞ പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.
അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി യുടെ പല പരീക്ഷണചിത്രങ്ങളും വിജയിച്ചു എന്നത് നൂറു ശതമാനം വാസ്തവമായ കാര്യമാണ്. മലൈക്കോട്ടെ വാലിബന്റെ സംവിധായകൻ ലിജോ ജെ. പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പൊതുജനപിന്തുണയുടെ കാര്യത്തിലും കച്ചവടത്തിന്റെ കാര്യത്തിലും മികച്ച പ്രകടനമാണ് പ്രസ്തുത ചിത്രം കാഴ്ച വച്ചത്. എന്നാൽ അതിന് തൊട്ടുപിന്നാലെ അതേ സംവിധായകൻ മോഹൻലാലിനെ വച്ച് ഒരു പരീക്ഷണചിത്രം ചെയ്തപ്പോൾ പാളിപ്പോയി. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.
മലയാളം, തമിഴ് ഭാഷകൾ മാറിമാറി കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ട്രഡീഷണൽ വേ ഓഫ് നരേഷനിൽ നിന്നും മാറി പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ടുനിന്ന ചിത്രമായിരുന്നു അത്. സാധാരണഗതിയിൽ അത്തരമൊരു ചിത്രം കൊമേഴ്സ്യലി സക്സസ് ആയില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ അതിന് വിരുദ്ധമായി, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ നൻപകൽ നേരത്ത് മയക്കം വൻമുന്നേറ്റമാണ് നടത്തിയത്. തുടർന്ന് ഒ.ടി.ടിയിലും കാര്യമായ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു. അടുത്തിടെയായി മമ്മൂട്ടി കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ പലതും വ്യത്യസ്ത ഇമേജുകളുടെ തടവറകൾ ഭേദിക്കുന്നതുമാണ്.
Denne historien er fra March 16-31, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 16-31, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.