മലയാളികൾ പ്രബുദ്ധരാണ് എന്നാണ് നാം സ്വയം കരുതുന്നതും വിശ്വസിക്കുന്നതും. സാമൂഹിക, സാംസ്ക്കാരിക, വൈജ്ഞാനിക രംഗത്ത് നാം ആർജ്ജിച്ച നേട്ടങ്ങളാണ് ഇത്തരമൊരു വിശേഷണത്തിന് നിദാനം. ലോകത്തെവിടെ പോയാലും അവിടെ ഒരു മലയാളിയുണ്ടാകും. അത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണെങ്കിലും എല്ലായ്പ്പോഴും അതങ്ങനെ ആകണമെന്നില്ല. ഇതര നാട്ടിൽ ചെന്നാൽ മലയാളിയാണെന്ന വിവരം പോലും മറച്ചുവയ്ക്കുന്ന, സ്വന്തം നാട്ടുകാരെത്തന്നെ കബളിപ്പിക്കുന്ന മലയാളികളാണ് ഇവിടെ നമുക്ക് അപവാദമാകുന്നത്. മലയാളിയുടെ സാമൂഹികബോധവും പലപ്പോഴും പരിഗണനാവിഷയം ആകാറുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതേ വേളയിൽ തന്നെ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ജയമോഹൻ ഉന്നയിച്ച ആരോപണങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിമരുന്നിടുന്നത്. ഗുണ കേവിൽ(കൊടൈക്കനാലിലെ ഭീമൻ ഗുഹ) അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്ന ചെറുപ്പക്കാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് ഇവിടെ സംഭവിച്ച ഒരു കാര്യമാണ് മഞ്ഞുമ്മലിന് പ്രമേയമായി തീർന്നത്. ചിത്രം സകലവിധ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറിയതിനിടെയാണ് ജയമോഹൻ പ്രസ്തുത ചിത്രം ആഭാസത്തരമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ പെറുക്കികളാണെന്നും ആക്ഷേപിച്ചത്. ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ വാനോളം പുകഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ജയ മോഹന്റെ വിമർശനം. ഇതിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.
Denne historien er fra April 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.