നാലു വർഷം മുൻപാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ തേക്കിൻകാട്ടിൽ ഡോ. തോമസ് ഏബ്രഹാം റംബുട്ടാൻ കൃഷിയിലേക്കു തിരിയുന്നത്. മെഡിസിനു പഠിക്കാൻ ചെലവിട്ട അതേ ഊർജവും സമർപ്പണവും പഴവർഗകൃഷിയെക്കുറിച്ചു പഠിക്കാനും വിനിയോഗിച്ചെന്നു ഡോ. തോമസ്. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും ശരിവയ്ക്കുന്നതാണ് തൊടുപുഴ നഗരത്തിന്റെ അതിർത്തി പ്രദേശമായ തെക്കുംഭാഗത്ത് 10 ഏക്കറിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ തോട്ടം. സംസ്ഥാനത്തുതന്നെ ഏറ്റവും ശാസ്ത്രീയമായി കൃഷിയും വിള പരിപാലനവും നടക്കുന്ന പഴവർഗത്തോട്ടങ്ങളിലൊന്നാണിത്.
കൃഷിയിടത്തിലേക്ക്
പ്രചാരമേറിയ എൻ18 റംബുട്ടാൻ തന്നെയാണ് ഡോക്ടറുടെ കൃഷിയിനം. 18 കായ്കൾ ചേർന്നാൽ ഒരു കിലോ എന്നതാണ് കണക്ക്. മികച്ച പരിപാലനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നു ഡോ. തോമസ്. 50-60 ഗ്രാം തൂക്കമെത്തുന്നുണ്ട് ഓരോ പഴവും. പാകമായതിനു ശേഷവും മൂന്നാഴ്ചയോളം മരത്തിൽത്തന്നെ നിർത്താം എന്നതാണ് എൻ 18 നൽകുന്ന പ്രധാന നേട്ടം. കർഷകർക്ക് വിപണിയിൽ വിലപേശലിന് കൂടുതൽ സമയം കിട്ടും. മധുരത്തിലും മുന്നിൽ. തൈകൾ നട്ടിരിക്കുന്നത് 40X40 അടി അകലത്തിൽ. ചെറു കുന്നുകൾ നിറ ഞ്ഞ ഭൂപ്രകൃതിക്ക് അനുസൃതമായി ഏക്കറിൽ 33 മുതൽ 39 വരെ മരങ്ങൾ.
പലരും 20X20 അടി രീതി സ്വീകരിക്കുമ്പോൾ, തൈകൾ നൽകിയ കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ ബയോടെക് ശുപാർശ ചെയ്ത 40X40 അടി അകലത്തിൽത്തന്നെ ഉറച്ചു നി ന്നു ഡോക്ടർ. നല്ല സൂര്യപ്രകാശവും ജൈവവള ലഭ്യതയും വേനലിൽ നന്നായി നനയും ആവശ്യമുള്ള വിളയാണ് റംബുട്ടാൻ. മൂന്നിനും വേണ്ടി പരസ്പരം മത്സരിക്കാതിരിക്കാനും തൈകൾക്കെല്ലാം ഒരേ വളർച്ച ലഭിക്കാനും ഈ അകലം ഗുണകരമെന്നു ഡോക്ടർ.
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ