കുറിയ തെങ്ങുകൾക്കു നമ്മുടെ നാട്ടിൽ പ്രചാരം ലഭിക്കാൻ മുഖ്യകാരണം തേങ്ങയിടാൻ ആളെ കിട്ടാത്തതുതന്നെ. പൊള്ളാച്ചിയിലെ കുള്ളൻ തെങ്ങുകളുടെ കനത്ത വിളവു കണ്ട് കൃഷിക്കിറങ്ങിയവരുമുണ്ട്. നീര പദ്ധതി കൊടുമ്പിരികൊണ്ട് കാലത്ത് ചെത്തിന്റെ ചെലവു കുറയ്ക്കും എന്ന വിശ്വാസത്തോടെ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കാൻ കർഷക കമ്പനികളും മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും കുറിയ തെങ്ങിനങ്ങൾ കണ്ണും പൂട്ടി വാങ്ങാൻ നമ്മുടെ നാട്ടിൽ മിക്ക കർഷകരും ഒരുക്കമല്ല. വീട്ടുവളപ്പിൽ മൂന്നോ നാലോ എന്ന നിലയ്ക്കല്ലാതെ കുള്ളൻ തെങ്ങുകളുടെ തോട്ടം ഒരുക്കാൻ ധൈര്യപ്പെടുന്നവർ നന്നേ കുറവ്.
നെടിയ, സങ്കര ഇനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധകൾ കൂടുതലായി കാണുന്നു എന്നതുതന്നെ പ്രധാന കാരണം. ചെല്ലിയുടെ ആക്രമണം രൂക്ഷം. എന്നാൽ ചെല്ലിയോടു മല്ലിട്ട് കുറിയ തെങ്ങിനങ്ങൾ വിജയകരമായി കൃഷി ചെയ്യുന്നൊരാളുണ്ട് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ. 56 സെന്റിൽ 51 കുള്ളൻ തെങ്ങുകൾ കൃഷി ചെയ്തിരിക്കുന്നു കുമാര പുരം വീട്ടിൽ ആർ. ഗോപി.
വിദ്യാഭ്യാസവകുപ്പിൽനിന്ന് വിരമിച്ചപ്പോഴാണ് ഗോപി തെങ്ങുകൃഷിയിൽ കൈവച്ചത്. വീട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലുള്ള 56 സെന്റ് സ്വന്തം സ്ഥലം തരിശു കിടക്കുകയായിരുന്നു. ചേർത്തലയിലെ ചൊരിമണലിൽ എന്തു കൃഷി ചെയ്യും എന്ന ചിന്തയ്ക്കൊടുവിലാണ് മുൻപ് പാലക്കാട് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടറിഞ്ഞ, ഇളനീരിനായുള്ള തെങ്ങുകൃഷി മനസ്സിൽ തെളിഞ്ഞത്.ആലപ്പുഴയിലൂടെ കടന്നുപോകുന്ന നാഷനൽ ഹൈവേയിലേക്ക് തോട്ടത്തിൽ നിന്ന് അധിക ദൂരമില്ലാത്തതിനാൽ ഇളനീർ കച്ചവടക്കാരിൽ നിന്ന് ഡിമാൻഡ് ഉറപ്പായിരുന്നെന്നും ഗോപി.
കൃഷി മുതൽ വിപണി വരെ
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ