വൻവൃക്ഷങ്ങളായി പടർന്നു പന്തലിക്കുന്ന അരയാലും പേരാലും മറ്റും ചെറിയ ചട്ടിയിൽ ഒതുക്കി വളർത്തുന്ന ബോൺസായ് രീതിക്ക് ലോകമെമ്പാടും ആരാധകർ ഏറെ ആദ്യകാലത്ത് ആലിന്റെ വിവിധ ഇനങ്ങളാണ് ബോൺസായ് ചെടികളായി വളർത്തിയിരുന്നതെങ്കിൽ ഇന്ന് വാളൻപുളി, കണിക്കൊന്ന, ചൂളമരം, ഷഫ്ളീറ ബ്രസീലിയൻ മഴമരം, ബൊഗൈൻ വില്ല തുടങ്ങി ഒട്ടേറെ നാടൻ, മറുനാടൻ ചെടികൾ ഈ വിധത്തിൽ പരിപാലിച്ചുവരുന്നു.
വെള്ളവും വളവും നൽകാതെ ചെടിയെ വെറുതെ വെട്ടിയൊതുക്കി മുരടിപ്പിച്ചു നിർത്തുന്നതാണ് ബോൺ സായ് എന്നാണ് പൊതുവേ ധാരണ. എന്നാൽ അതു തെറ്റാണ്. വേരുകൾക്ക് ആവശ്യാനുസരണം വളരാൻ മണ്ണും മണലും വളവും ചേർന്ന, നല്ല നീർവാർച്ചയുള്ള നടീൽ മിശ്രിതത്തിൽ നട്ട് വേണ്ട നനയും മറ്റു ശുശ്രൂഷയും നൽകിയാണ് ബോൺ സായ് പരിപാലിക്കുക. ഒപ്പം കമ്പു കലാപരമായി കോതി കുള്ളൻ മരത്തിനെ സസ്യപ്രകൃതിയിൽ ദീർഘകാലം നിലനിർത്തുന്നു. മണ്ണിനു മുകളിൽ പടർന്നു കാണുന്ന വേരുകൾ ചുവട്ടിൽ വണ്ണം കൂടിയും മുകളിലേക്കു പോകുന്തോറും വണ്ണം കുറഞ്ഞതുമായ, നിറയെ ശാഖകളോടുകൂടിയ തായ് തടി എന്നിവയെല്ലാം ബോൺസായിയുടെ രൂപഭംഗിക്ക് മാറ്റുകൂട്ടുന്നു.
നമ്മുടെ നാട്ടിൽ വിനോദത്തിനായാണ് മിക്കവരും ബോൺസായ് ചെടികൾ വളർത്തുക. വളരെക്കുറച്ചുപേർ മാത്രമേ ഇതു വിപണനം നടത്തി ആദായമുണ്ടാക്കുന്നുള്ളൂ. ബോൺസായ് 90% കലയും 10% മാത്രം കൃഷിയുമാണ്. ജീവനുള്ള കലാസൃഷ്ടിയായ ബോൺസായിക്ക് പഴകുന്തോറും ഭംഗിയും മൂല്യവുമേറും. ചെടിയുടെ ആകൃതി, പ്രായം, ഇനം ഇവയെ ആധാരമാക്കിയാണ് വില നിശ്ചയിക്കുന്നത്.
ചെടികൾ തിരഞ്ഞെടുക്കൽ
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ