കേരളത്തിൽ തെരുവുകളിലെ നായശല്യം ഗുരുതരമായ വിഷയം തന്നെ അവയെ മുഴുവൻ കൊന്നൊടുക്കണമെന്ന് വാദിക്കുന്നവരും കൊലപാതകം പരിഹാരമല്ല എന്നു വാദിക്കുന്നവരും തമ്മിൽ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും യുദ്ധമാണ്. ഇവയെ പിടിച്ച് മൃഗസ്നേഹികളുടെ വീട്ടിലെത്തിച്ചാൽ പരിഹാരമായി എന്നു വിചാരിക്കുന്നവരും പ്രജനന നിയന്ത്രണ പദ്ധതി പണം തട്ടാനുള്ള പണിയാണെന്ന് വിശ്വസിക്കുന്നവരും തെരുവുനായ്ക്കളെ നിലനിർത്തുന്നത് വാക്സിൻ ലോബികളാണ് എന്ന് ആരോപിക്കുന്നവരും അതിവൈകാരികമായി പ്രതികരിക്കുന്നുമുണ്ട്. എന്നാൽ വാദപ്രതിവാദ കോലാഹലമല്ല പ്രശ്നത്തിനു പരിഹാരം എല്ലാവർക്കും ഈ പ്രശ്നത്തിൽ ഉത്തരവാദിത്തമുണ്ടെന്നു തിരിച്ചറിയുക.
തെരുവുനായ നിയന്ത്രണം
തെരുവുനായ്ക്കളുടെ വർധനയ്ക്കും കൂടിച്ചേരലിനും മൂലകാരണം പൊതു ഇടങ്ങളിലെ ഭക്ഷണലഭ്യതയാണ്. അതുകൊണ്ടുതന്നെ പ്രധാന പോംവഴി ഭക്ഷ്യാവശിഷ്ടങ്ങൾ നിരത്തുകളിലും മറ്റും ഉപേക്ഷിക്കാതിരിക്കുകയാണ്. തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ പൊതു ഇടങ്ങളിൽ അതു ചെയ്യാതിരിക്കുക. തങ്ങൾ സ്ഥിരമായി ഊട്ടുന്ന നായക്കൾക്ക് മൃഗസ്നേഹികൾ മുൻകൈയെടുത്ത് പ്രതിരോധ കുത്തിവ പ്രജനനനിയന്ത്രണവും നടത്തുക. ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ “വാ കീറിയ ദൈവം ഭക്ഷണം നൽകും എന്നു വിശ്വസിച്ച് തെരുവിലെ നായയെ അതിന്റെ പാട്ടിന് വിടുക. നായ്ക്കളെ വളർത്തുന്നവർ അവയെ തെരുവിലേക്ക് ഉപേക്ഷിക്കുന്ന ക്രൂരത അവസാനിപ്പിക്കുക കൂടി ചെയ്താൽ തെരുവുനായ്ക്കൾ വർധിക്കില്ല.
ഉത്തരവാദിത്തബോധം തീർത്തും ഇല്ലാതെയാണ് നല്ലൊരു ശതമാനം മലയാളികളും നായ്ക്കളെ വളർത്തുന്നത്. വളർത്തുന്നവർ അവയെ സ്വന്തം പുരയിടത്തിനകത്തുതന്നെ നിർത്തുന്നുണ്ടെന്ന് അയൽപക്കക്കാർ കൂടി ഉറപ്പു വരുത്തണം. നായ്ക്കളെ സ്വതന്ത്രമായി അലഞ്ഞുതിരിയാൻ വിടുന്നവർക്ക് 1998 ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം പിഴശിക്ഷയ്ക്കു വകുപ്പുണ്ടെന്ന് പലർക്കും അറിയില്ല. ഇത്തരം നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം.
Denne historien er fra October 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ