കോഴിക്കോട് താമരശ്ശേരിയിലെ കൊയ്ത്തൊടി അഹമ്മദ് 10 വർഷം മുൻപാണ് മാംഗോസ്റ്റീനിൽ വിപുലമായ നിക്ഷേപം നടത്തിയത്. പരമ്പരാഗത വിളകൾക്കു പകരക്കാരനായി മാംഗോസ്റ്റീൻ തിരഞ്ഞെടുക്കാൻ പ്രചോദനമായതു തൊടിയിൽ ഉമ്മ നട്ട് 3 മാംഗോസ്റ്റീൻ മരങ്ങളായിരുന്നുവെന്ന് അഹമ്മദ്. തിരിച്ചറിയപ്പെടാതെ അവഗണിക്കപ്പെട്ടിരുന്ന ആ മരങ്ങൾക്ക് 1985ൽ കൃഷി ഏറ്റെടുത്തപ്പോൾ മുതൽ അഹമ്മദ് പ്രത്യേക പരിചരണം നൽകിയിരുന്നു. അതോടെ മികച്ച നിലവാരമുള്ള കായ്കൾ ധാരാളമായി ലഭിച്ചു തുടങ്ങി. തുടക്കത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സമ്മാനിക്കുക മാത്രം ചെയ്തിരുന്ന മാംഗോസ്റ്റീൻ പഴങ്ങൾ ക്രമേണ വിറ്റുതീർക്കേണ്ട സ്ഥിതിയായപ്പോഴാണ് ഇതിന്റെ വാണിജ്യകൃഷി സാധ്യത അഹമ്മദ് തിരിച്ചറിഞ്ഞത്. അതോടെ കൂടുതൽ അന്വേഷണവും പഠനവുമായി.
തെങ്ങും കമുകും നിന്നിരുന്ന പറമ്പിൽ പകരക്കാരനായി മാംഗോസ്റ്റീൻ എത്തിയത് 2013ൽ. റബറിനു വിലയിടിഞ്ഞപ്പോഴും അഹമ്മദ് കണ്ടെത്തിയ ബദൽ വിളകളിലൊന്ന് മാംഗോസ്റ്റീൻ ആയിരുന്നു. പുരയിടത്തിലെ 3 മരങ്ങളിൽ നിന്നു തയാറാക്കിയ തൈകൾക്കൊപ്പം നഴ്സറികളിൽ നിന്നു വാങ്ങിയതുൾപ്പെടെ 500 തൈകളാണു നട്ടത്. തുടക്കം മുതൽ ശാസ്ത്രീയമായ പരിചരണം നൽകി. കൃഷിരീതി മനസ്സിലാക്കാൻ ഒട്ടേറെ കൃഷിയിടങ്ങൾ നേരിട്ടു കാണുകയും പലരുടെയും ഉപദേശം തേടുകയും ചെയ്തു.
വരുമാനസാധ്യത
ശരിയായ പരിചരണം നൽകിയതും ഉയരം കുറയ്ക്കാതുമായ മരത്തിൽനിന്ന് ഇരുപതാം വർഷം 3,500 കായ്കൾ വരെ പ്രതീക്ഷിക്കാം. അതായത്, ഏകദേശം 260 കിലോ. കച്ചവടക്കാരുമായി വില പേശാൻ കഴിയണം. കിലോയ്ക്ക് 180 രൂപ വരെ നേടാം. എന്നാൽ, ഒരു മരത്തിൽനിന്ന് 40 കിലോ വിളവും കിലോയ്ക്ക് 100 രൂപ വിലയും മാത്രം പ്രതീക്ഷിച്ചേ കൃഷി തുടങ്ങാവൂ. വരുമാനസാധ്യതയേറെയെങ്കിലും സമതലപ്രദേശങ്ങളിൽ പരിപാലനം വെല്ലുവിളിയാണെന്ന് അഹമ്മദ്, വരുമാനത്തിനായി കൂടുതൽ കാലം കാത്തിരിക്കണമെന്നതും പരിമിതിയാണ്.
Denne historien er fra September 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്