തൊടുപുഴയിൽ നിന്ന് കുമളി-തേനി-മധുര-രാമനാഥപുരം വഴി രാമേശ്വരത്തേക്ക് ഗൂഗ്ൾ മാപ്പിൽ 396 കിലോമീറ്ററാണ് ദൂരം. കാണാൻ അൽപം ചന്തം കുറവാണെന്ന് തോന്നിയാലും അതിർത്തി കഴിഞ്ഞാൽ തമിഴ്നാട് സർക്കാർ ബസുകളിൽ കയറിയാൽ പോക്കറ്റ് 'കീറാതെയിരിക്കും'. ഇന്ത്യയിൽ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രാൻസ്പോർട്ട് ബസ് സർവിസ് തമിഴ്നാടിന്റേതാണ്. വെറും അഞ്ചുരൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കേരളത്തിൽ ഇരട്ടി തുക കൊടുക്കണം 2.5 കിലോമീറ്റർ ബസ് യാത്രക്ക്.
കുമളിയിൽ നിന്ന് കമ്പം വഴി തേനിക്ക് ഏതാണ്ട് 63 കിലോമീറ്ററാണ് ദൂരം. എന്താ, റോഡുകളുടെ ഒരു യാത്രാസുഖം! കേരളത്തിലെ അവസാനമില്ലാത്ത ട്രാഫിക് ബ്ലോക്കുകളും കുണ്ടും കുഴിയും കണ്ട് ശീലിച്ചവർക്ക് ഇത് അത്ഭുതമായി തോന്നാം. കുമളി മുതൽ മധുര വരെ ഏതാണ്ട് 140 കിലോമീറ്റർ ദൂരത്തിൽ ടൗൺ ജങ്ഷനുകളിൽ പോലും കാര്യമായ കുരുക്കുണ്ടായില്ല. കുമളി വഴി കമ്പം ചുരമിറങ്ങുന്നതു വരെ (ആറ് ഹെയർപിൻ) മാത്രമേ അൽപം പതിയെ, ശ്രദ്ധിച്ച് വാഹനമോടിക്കേണ്ടതുള്ളൂ. കുമളിയിൽ നിന്ന് തേനി വരെ 50 രൂപയും അവിടെ നിന്ന് മധുരക്ക് 80 രൂപയുമാണ് ബസ് ചാർജ്. 130 രൂപക്ക് മധുര വരെയെത്താം.
മധുരയിൽ കിട്ടാത്തതൊന്നുമില്ല
തമിഴ്നാട്ടിലെ വലിയ നഗരങ്ങളിലൊന്നു കൂടിയാണ് മധുര. വൈഗ നദിയുടെ കരയിലാണ് ഈ പുണ്യനഗരം. മധുരം എന്ന വാക്കിൽ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 144 മീറ്റർ (472 അടി) ഉയരത്തിൽ മധുര നഗരത്തിൽ തലക്കനത്തോടെ കാണാവുന്ന അത്ഭുത നിർമിതിയായ മധുര മീനാക്ഷി ക്ഷേത്രം തന്നെയാണ് മുഖ്യ ആകർഷണം.
കിഴക്കിന്റെ ആതൻസ്, ഉത്സവങ്ങളുടെ നഗരം എന്നിങ്ങനെ വിവിധ പേരുകൾ മധുരക്ക് സ്വന്തമാണ്. താമരയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട ആളുകൾ പാർക്കുന്ന സ്ഥലമാണ് മധുര. അതുകൊണ്ടുതന്നെ വിവിധ സംസ്കാരങ്ങളും ജീവിതരീതികളും ഇവിടെ കാണാം. മീനാക്ഷി -സുന്ദരേശ്വർ ക്ഷേത്രം, ഗോരിപാളയം ദർഗ, സെന്റ് മേരീസ് കത്തീഡ്രൽ തുടങ്ങിയവ ഇവിടത്തെ പ്രമുഖ ആരാധനാലയങ്ങളാണ്. ഗാന്ധി മ്യൂസിയം, കൂടൽ അഴഗർ ക്ഷേത്രം, കഴിമാർ പള്ളി, തിരുമലൈ നായകർ കൊട്ടാരം, വണ്ടിയാൽ മാരിയമ്മൻ തെപ്പക്കുളം, പഴം മുടിർചോലൈ, അലഗാർ കോവിൽ, വൈഗൈ ഡാം തുടങ്ങിയവയാണ് മധുരയിൽ കാണേണ്ട ചില കാഴ്ചകൾ.
എൻജിനീയറിങ് വിസ്മയം
Denne historien er fra August 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു