സ്വപ്നവീട് പലരുടെയും ജീവിത സ്വപ്നമാണ്. കയറിക്കിടക്കാൻ, സ്വന്തമായ സുരക്ഷിതമായ ഒരു വീട് എന്നതാണ് സങ്കൽപം. എന്നാൽ, മലയാളികളെ പോലെ, വീട് ഒരു വൈകാരിക ആവശ്യം കൂടിയായി കണക്കാക്കുന്ന സമൂഹം ഒരുപക്ഷേ ലോകത്തു തന്നെ അപൂർവമാകും.
പല സംസ്ഥാനങ്ങളിലും ഈ സ്വപ്ന വീട് എന്ന സങ്കല്പമില്ല. പലരും വാടക വീടുകളിലും ഫ്ലാറ്റുകളിലുമാണ് കഴിയുന്നത്. ജോലിയോടൊപ്പം അത് മാറിക്കൊണ്ടിരിക്കും. മറ്റുചിലരാകട്ടെ റിയൽ എസ്റ്റേറ്റ് എന്നനിലക്കാണ് ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മോർട്ഗേജ് എന്നത് വലിയ ഒരു ബിസിനസായിരുന്നു. അതിന്റെ ഒരു തകർച്ച കൂടിയാണ് 2008ലെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം.
വീട് ഒരു ആസ്തിയല്ല
വീടുകളെ കുറിച്ച് ന്യൂ ജനറേഷൻ പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്. അത് ഒരു സാമ്പത്തിക ആസ്തി അല്ലെന്നാണ് സാമ്പത്തികരംഗത്തെ പ്രമുഖരെല്ലാം പറയുന്നത്. ഒരു ബാധ്യതയോ ഡെഡ് അസറ്റോ (dead asset) ആയാണ് വീടിനെ പരിഗണിക്കുന്നത്. ഇനി വാടക ലഭിക്കുന്നതിനു വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നത് എങ്കിലും നിർമാണച്ചെലവ് പോലും ലഭിക്കുക ഒരുപാട് കാലങ്ങളുടെ വാടകയിൽ നിന്നാണ്.
കേരളത്തിലെ ഒരു റൂറൽ ഏരിയയിൽ 50 ലക്ഷത്തിന് ഒരു വീട് ഉണ്ടാക്കിയാൽ, പ്രതിമാസം 10,000 രൂപ ലഭിച്ചാൽ പോലും 500 മാസങ്ങൾ കൊണ്ടാണ് നമുക്ക് മുടക്കുമുതൽ ലഭിക്കുക. അതേസമയം, ഈ 50 ലക്ഷം ഒരു മ്യൂച്ചൽ ഫണ്ടിലോ മറ്റോ ഇട്ടാൽ ഇതിന്റെ എത്രയോ ഇരട്ടിലാഭം ലഭിക്കും. സ്വന്തമായി വീടില്ലാത്ത കോടിശ്വരന്മാരുടെ ലോകമാണ് ഇന്ന്.
അത്ര നല്ലതല്ല വായ്പ
വായ്പ എടുത്ത് വീടു വാങ്ങിയാൽ പലപ്പോഴും ഒരു സാധാരണക്കാരന്റെ ജീവിതം മുഴുവൻ ആ പണം തിരിച്ചടക്കാൻ മാത്രമാകും. പെൻഷനാകുംവരെ തിരിച്ചടവ് തുടരണം. ദീർഘകാലത്തേക്ക് വായ്പയെടുത്താൽ നാം വാങ്ങിയതിന്റെ ഇരട്ടി തുകയാകും തിരിച്ചടക്കേണ്ടിവരുക. അമ്പതു ലക്ഷം വായ്പ എടുത്താൽ ഒരു കോടിയിൽ കൂടുതൽ അടക്കേണ്ടിവരും.
ഇതിലൂടെ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവെക്കുന്ന അവസ്ഥയാകും. ഇനി തിരിച്ചടവ് മുടങ്ങിയാൽ പലിശയും പല മടങ്ങായി വർധിച്ചേക്കും. സന്തോഷവും മനസ്സമാധാനവും നഷ്ടപ്പെടും. അതിനാൽ നല്ല പ്ലാൻ ചെയ്തു മാത്രമേ ലോൺ എടുക്കാവൂ. ഹോം ലോണിന് ഇൻകം ടാക്സ് ഇളവ് ലഭിക്കുമെങ്കിലും നാം അടച്ച് തീർക്കുന്ന പലിശ കണക്കുകൂട്ടിയാൽ ഇതൊരിക്കലും ലാഭകരമല്ല.
Denne historien er fra November 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു