ചിറകുവിരിച്ച് സാന്ത്വന സ്പർശം
Kudumbam|January 2024
സാന്ത്വന പരിചരണ രംഗത്തെ കോഴിക്കോടൻ മാതൃകയുടെ ഉപജ്ഞാതാക്കളിലൊരാളാണ് ഡോ. സുരേഷ് കുമാർ. 30 വർഷം പൂർത്തിയായ കേരളത്തിന്റെ സാന്ത്വന പരിചരണ പ്രസ്ഥാനത്തെക്കുറിച്ച്...
അഭിരാമി ഒതയോത്ത്
ചിറകുവിരിച്ച് സാന്ത്വന സ്പർശം

മൂന്നു പതിറ്റാണ്ടിനപ്പുറം കോഴിക്കോട് മെഡിക്കൽ കോളജിന്റെ അകത്തളത്തിൽ വിരിഞ്ഞ സ്വപ്നമാണ് ഇന്ന് കേരളത്തിൽ പടർന്നു പന്തലിച്ച സാന്ത്വന പരിചരണ പ്രസ്ഥാനം. സാന്ത്വന പരിചരണത്തിന് ലോകത്ത് പല മാതൃകകളുമുണ്ടെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിനനുസൃതമായി വികസിച്ച ഈ സംവിധാനം ലോകത്തുതന്നെ വേറിട്ടതാണ്.

മാറാവ്യാധികൾ പിടിപെട്ട് വേദന തിന്നുകഴിയുന്ന രോഗികൾക്ക് എങ്ങനെ സാന്ത്വനമേകാനാകുമെന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏതാനും ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആലോചനയുടെ പര്യവസാനമായാണ് കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് സംവിധാനം രൂപപ്പെടുന്നത്.

1993 സെപ്റ്റംബറിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) എന്ന കൂട്ടായ്മ രൂപവത്കരി പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു ചരിത്ര ദൗത്യത്തിനായിരുന്നു അവിടെ തുടക്കം കുറിക്കപ്പെട്ടത്. വേദന തിന്നു മാത്രം ശിഷ്ടജീവിതം മുന്നോട്ടു പോകേണ്ടിയിരുന്ന രോഗികൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്നതോടൊപ്പം കിടപ്പു രോഗീ പരിചരണത്തിൽ നിർണായക വഴിത്തിരിവായി മാറി ആ കൂട്ടായ്മയുടെ പ്രവർത്തനം.'കാലിക്കറ്റ് മോഡൽ' എന്ന പേ രിൽ സാന്ത്വന പരിചരണ രംഗത്ത് അന്തർദേശീയ തലത്തിൽ തന്നെ ആ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. അന്ന് അതിനുനേതൃത്വം നൽകിയവരിലൊരാളും ഇന്നും ഈ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവുമാണ് ഡോ. സുരേഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ പാലിയേറ്റിവ് പരിചരണ മാതൃക കേന്ദ്രം ഡയറക്ടറും കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റിവ് മെഡിസിന്റെ ഭാഗമായി 30 വർഷമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. പാലിയേറ്റിവ് കെയറിലൂടെ വളർന്ന കേരളത്തെ കുറിച്ച്, മലയാളികൾ വളർത്തിയ കെയറിനെ കുറിച്ച് മനസ്സുതുറക്കുകയാണ് ഡോക്ടർ...

കോഴിക്കോട്ടെ തുടക്കം

1993ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) നിലവിൽ വരുന്നത്. 80കളുടെ തുടക്കത്തിൽ തന്നെ തിരുവനന്തപുരം ആർ.സി.സിയിലും തൃശൂരിലെ അമലയിലും വൈക്കം തലയോലപ്പറമ്പിലും ശ്രമം ഉണ്ടായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

Denne historien er fra January 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 mins  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024