Prøve GULL - Gratis
നാടുവിടുന്ന യുവത്വം
Kudumbam
|November-2024
നാട്ടിൽ പഠിച്ച് നാട്ടിൽതന്നെ ജോലി ചെയ്യുക എന്ന ആഗ്രഹത്തിൽനിന്ന് യുവതലമുറ പുറത്തുകടന്നിട്ട് വർഷങ്ങളായി. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിതാന്തരീക്ഷവും തേടി അവർ ലോകരാജ്യങ്ങളിലേക്ക് പറക്കുകയാണ്...

ആരായിരിക്കും ഈ മണ്ണിൽ കാലുകുത്തിയ ആദ്യത്തെ മലയാളി?' “ആരായിരുന്നാലും നാടുകാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങന്മാരുമുള്ള ആരെങ്കിലുമായിരിക്കും -മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ കഥ പറഞ്ഞ 'പത്തേമാരി' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണനും ശ്രീനിവാസൻ അവതരിപ്പിച്ച മൊയ്തീനും തമ്മിലുള്ള സംഭാഷണമാണിത്. കൃഷി ചെയ്യാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ ഒരിടത്ത് താമസിക്കാൻ തുടങ്ങിയെങ്കിലും കുടിയേറ്റത്തിനും ദേശാടനത്തിനും മനുഷ്യ ചരിത്ര ത്തോളംതന്നെ പഴക്കമുണ്ട്.
തൊഴിൽ തേടി മലയാളി ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയത് ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ്.
കാലക്രമേണ ഗൾഫ് കുടിയേറ്റം കുറഞ്ഞുവരാൻ തുടങ്ങി. പിന്നീട് നാം കണ്ടത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കുമൊക്കെയുള്ള യുവതലമുറയുടെ കുടിയേറ്റം ശക്തിപ്പെടുന്നതാണ്. പ്രധാനമായും വിദ്യാഭ്യാസത്തിനാണ് ഈ കുടിയേ റ്റം. അതോടൊപ്പം അവിടെ മെച്ചപ്പെട്ട കരിയറും പൗരത്വവും അവർ സ്വപ്നം കാണുന്നു. കോവിഡാനന്തരം വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്കുള്ള യുവതല മുറയുടെ കുടിയേറ്റം വർധിക്കുകയാണ്.
മലബാറിലും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ട്രെൻഡിൽ മാറ്റങ്ങളുണ്ട്. മലബാറുകാരെ അപേക്ഷിച്ച് മധ്യ കേരളക്കാരും തെക്കൻ കേരളക്കാരും പതിറ്റാണ്ടുകൾ മുമ്പേ ഗൾഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറാൻ തുടങ്ങി യിട്ടുണ്ട്. എന്നാൽ, തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ് മലബാറിൽ കൂടുതൽ. എന്നാൽ, ഇന്ന് ഗൾഫിതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലബാറിലും വർധിക്കുകയാണ്.
കുടിയേറ്റവും മലയാളിയും
കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി. 1950കളിലും 60കളിലും മലയാളി ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിലേക്ക് കുടിയേറിയിരുന്നു. അതിനും മുമ്പാണ് സിലോണിൽ പോയിരുന്നത്. 70കളുടെ മധ്യത്തോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റം വർധിച്ചു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഗൾഫിൽ അവസരങ്ങൾ കുറഞ്ഞതോടെ ആളുകൾ യു.കെയിലേക്കും ആസ്ട്രേലിയയിലേക്കും കുടിയേറാൻ തുടങ്ങി. അതോടൊപ്പം നല്ലൊരു ശതമാനം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി.
Denne historien er fra November-2024-utgaven av Kudumbam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Kudumbam

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025