തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സ്ത്രീ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ. 2022ൽ ലോകത്താകമാനം 6.50 ലക്ഷം പേരെയാണ് ഈ രോഗം ബാധിച്ചത്. 3.50 ലക്ഷം പേർ മരണമടഞ്ഞതായും ലോകാ രോഗ്യ സംഘടന പറയുന്നു.
35നും 44നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി സെർവിക്കൽ കാൻസർ കണ്ടുവരുന്നത്. പ്രായം കൂടിയ വ്യക്തികളിലും സാധ്യത ചെറുതല്ല. എന്നാൽ, പ്രായം കുറഞ്ഞ സ്ത്രീകളിൽ അപൂർവമായി മാത്രമേ ഈ കാൻസർ ബാധിച്ചിട്ടുള്ളൂ. സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാനാകും. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം.
എന്താണ് സെർവിക്കൽ കാൻസർ? യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്റെ താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഒരു തരം കാൻസറാണിത്. സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോ മ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. എച്ച്.പി.വി അണുബാധ സെർവിക്സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിന് ശേഷം അവ കാൻസറായി മാറുകയും ചെയ്യുന്നു. അതിന് വർഷങ്ങളെടുത്തേക്കും.
തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട്, ഏതാണ്ട് 120ലേറെ. അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്.
ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊ ണ്ട എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. ഹ്യുമൻ പാപ്പിലോമ വൈറസിൽ തന്നെയുള്ള 16, 18 ടൈപ്പുകളാണ് സെർവിക്കൽ കാൻസർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മറ്റു സ്ട്രെയ്നുകളും സെർവിക്കൽ കാൻസറിനു കാരണമാകാറുണ്ട്.
രോഗലക്ഷണം
യോനിയിൽ ചൊറിച്ചിലും പുകച്ചിലും: ഇത് നീണ്ടുനിന്നാൽ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം.
മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുകയോ അത് മൂത്രനാളിയിലെ അണുബാധ മൂലം അല്ലാതിരിക്കുകയോ ചെയ്യുന്നത്.
അടിവയറ്റിൽ വേദന
അമിതമായ വെള്ളപോക്ക്
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമുള്ള രക്തക്കറ
Denne historien er fra February 2025-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9500+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2025-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9500+ magasiner og aviser.
Allerede abonnent? Logg på

കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

സ്നേഹമെന്ന പിടിവള്ളി
അധ്യാപികയായി നിയമനം ലഭിച്ച ആദ്യനാളുകളിലെ, ദേഷ്യവും സങ്കടവും ഒരുപോലെയുണ്ടായ അനുഭവങ്ങളും ഒടുവിൽ അതിനെ തരണം ചെയ്തതും ഓർത്തെടുക്കുകയാണ് ലേഖിക

മരിച്ചവരുടെ കുന്നിലേക്ക്
'മരിച്ചവരുടെ കുന്ന് എന്ന് അർഥമുള്ള ഹാരപ്പൻ നഗരമായ ലോഥലിലേക്കൊരു യാത്ര

മാറുന്ന അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ
കാലത്തിനനുസൃതമായി അധ്വാപക-വിദ്യാർഥി ബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലത്ത് അധ്യാപകർ സ്വയം പരിഷ്കരിക്കേണ്ടതുണ്ട്. മാറ്റങ്ങൾ ഉൾക്കൊണ്ട് മികച്ച പഠനാന്തരീക്ഷവും ബന്ധങ്ങളും നിലനിർത്താം. അതിനുള്ള വഴികളറിയാം

സഹലിന്റെ ഹോം ടീം
ഇന്ത്യൻ ഫുട്ബാൾ ടീമിലെ യുവ നക്ഷത്രവും ഐ.എസ്.എൽ കിരീടം നേടിയ മോഹൻ ബഗാൻ സൂപർ ജയന്റിന്റെ മുന്നണിപ്പോരാളിയുമായ സഹൽ അബ്ദുൽ സമദ് മനസ്സുതുറക്കുന്നു