വിഷ്ണു ഭഗവാന്റെ ആരാധനാഭാവങ്ങളിൽ സുപ്രധാനമായ ഒരു സങ്കല്പമാണ് ധന്വന്തരിമൂർത്തി. രോഗ ശാന്തിക്കായുള്ള പ്രധാന ഉപാസനാമൂർത്തിയായി ധന്വന്തരിയെ കണക്കാക്കുന്നു. ഒരിക്കൽ ദുർവാസാവ് മഹർഷിയുടെ ശാ പം കാരണം ദേവന്മാർക്ക് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ടു. അതുവരെ വാർദ്ധക്യവും, മരണവും ഇല്ലാതിരുന്ന ദേവന്മാർക്ക് ജരാനരകൾ ബാധിച്ചു. വൃദ്ധരായി ആരോഗ്യം ക്ഷയിച്ചു.
ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ പാലാഴികടഞ്ഞ് കിട്ടുന്ന അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് ദുർവാസാവ് ഉപദേശിച്ചു. ഇതേ തുടർന്ന് ദേവന്മാരെല്ലാവരും കൂടി ത്രിമൂർത്തികളെ അഭയം പ്രാപിച്ച് പാലാഴി കടയാൻ സഹായം തേടി ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. അത്ഭുതശക്തിയുള്ള മഹാസമുദ്രമാണ് പാലാഴി അഥവാ പാൽക്കടൽ.
ദേവന്മാർക്ക് തനിച്ച് പാലാഴി മഥനം സാധിക്കാത്തതിനാലാകണം അസുര സഹായം ആവശ്യപ്പെട്ടത്. കടക്കോലായി മേരുപർവ്വതത്തെ തന്നെ കൊണ്ടു വന്നു. കട കോലായത് മന്ദരപർവ്വതമാണെന്നും ചില ഐതിഹ്യങ്ങളിൽ പറയുന്നു. ശിവന്റെ ആഭരണമായ വാസുകിയെ കടയുന്നതിനുള്ള കയറാക്കിമാറ്റി. വാസുകിയുടെ തല ഭാഗത്ത് അസുരന്മാരും ദേവന്മാർ വാൽ ഭാഗത്തും പിടിച്ച് കടയുവാൻ തുടങ്ങി. ഇടയ്ക്ക് പർവ്വതം താണുപോയപ്പോൾ വിഷ്ണുഭഗവാൻ ആമയുടെ രൂപത്തിൽ പർവ്വതത്തിന് മുകളിലേക്ക് ഉയർത്തി. ഉയർന്നതു കൂടാതിരിക്കാൻ ഗരുഡനായും ഭഗവാൻ മുകളിലിരുന്നു. ക്രമേണ മഥനം നടക്കുകയും അതിന്റെ ഫലമായി ഐരാവതം, ലക്ഷ്മിഭഗവതി, കൗസ്തുഭരണം, ഉച്ചശ്രവസ്സ്, അമ്പിളിക്കല, കാമധേനു, പാരിജാതം, അപ്സരസ്സുകൾ തുടങ്ങി പല വിശിഷ്ട വസ്തുക്കളും ലഭിച്ചു. അമൃതകുംഭവുമായി ധന്വന്തരിമൂർത്തിയും പാലാഴിമഥനത്തിൽ ഉയർന്നുവന്നു.
ജരാനരകളെ ഇല്ലാതാക്കുന്ന മരണം തന്നെ ഇല്ലാതാക്കുന്ന അമൃത കുംഭവുമായി പാൽക്കടലിൽ നിന്ന് ഉയർന്നു വന്നത് ധന്വന്തരിയാണ്. ഈ അമൃത് അസുരന്മാർ തട്ടിയെടുത്തു. വിഷ്ണുഭഗവാൻ തന്നെ മോഹിനി എന്ന അവതാരമെടുത്ത് അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവന്നു എന്ന് ഐതിഹ്യം. ഈ അമൃത് സേവിച്ച് ദേവന്മാർ വീണ്ടും മരണത്തിൽ നിന്നും ജരാനരകളിൽ നിന്നും രക്ഷപ്പെട്ടു.
Denne historien er fra June 2023-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ ദ്വിമുഖി രുദ്രാക്ഷം
രുദ്രാക്ഷധാരണം...
മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി
മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് നവരാത്രിക്ക് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹഘോഷ യാത്രകളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു
സർവ്വസൗഭാഗ്യവും തരുന്ന നവരാത്രി പൂജ
നവരാത്രി...
ചികിത്സ ഫലിക്കാതാക്കുന്ന വിപരീതോർജ്ജം
സസൂക്ഷ്മമായി പരിശോധന നടത്തുമ്പോൾ പെന്റുലം ഇടത്തോട്ട് ചുറ്റുന്ന സ്ഥാനത്ത് തന്നെയായിരിക്കണമെന്നില്ല വിപരീതോർജ്ജം പ്രസരിക്കുന്നതിന് വഴിയൊരുക്കുന്ന പ്രഭവകേന്ദ്രം. ഇത് നിർണ്ണയിക്കുന്നതിന് പെന്റുലം ഉപയോഗിച്ചു തന്നെ ക്ഷമയോടുകൂടി നിരീക്ഷിച്ചാൽ ആ കേന്ദ്രസ്ഥാനം തെളിഞ്ഞുവരും.
ഗണപതിയെ സ്വപ്നം കണ്ടാൽ ആൺകുട്ടി
വക്രദൃഷ്ടി, നേർദൃഷ്ടി എന്നിങ്ങനെ രണ്ട് രീതിയിലാണ് ഗണപതി ഭഗവാൻ നമ്മെ നോക്കുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മുഖത്തേയ്ക്ക് നാം നേരിട്ട് നോക്കുമ്പോൾ ഈ വ്യത്യാസം അറിയാമെന്ന് ഗണപതിഉപാസകർ പറയുന്നു. വക്രദൃഷ്ടി വഴിയാണ് ഭഗവാന്റെ നോട്ടമെങ്കിൽ എന്തോ കാര്യത്തിൽ അതൃപ്തിയുണ്ട് എന്ന് കണക്കാക്കണം
എല്ലാം തരും മള്ളിയൂരപ്പൻ
ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥിയാണ് മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ ദിവസം 10,008 നാളികേരവും അതിനനുസൃതമായ ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള സകല വിഘ്നങ്ങൾക്കും പരിഹാരമായ മഹാഗണപതിഹോമമാണ് പ്രധാന ചടങ്ങ്.
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിനായകൻ
വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കുന്നതിന് വഴിതെളിയും. കൂടാതെ ഉദ്ദിഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യക്ലേശശാന്തി, ഐശ്വര്യം, രോഗനിവാരണം ധനാഭിവൃദ്ധി, ശത്രുദോഷശമനം, വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും.
വേഗത്തിൽ നേടാം ഭദ്രകാളി പ്രീതി
ദുർഗ്രാഹ്യമായ മന്ത്രങ്ങളോ ഉപാസനാ രീതികളോ ഒന്നും സ്വീകരിക്കാതെ തന്നെ, സാധാരണക്കാരൻ അമ്മയുടെ നാമം ഉരുവിട്ട് വെറും പുഷ്പങ്ങൾ കൊണ്ടും ദീപം കൊണ്ടും ധൂമം കൊണ്ടും സ്ഥിരമായി പ്രാർത്ഥിച്ചാൽ ദേവി പ്രസാദിക്കും എന്നതാണ് അനുഭവം.
പിതൃബലിയുടെ മഹത്വം
ആചാരം....
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
ലഘുപരിഹാരങ്ങൾ...