മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ് വിശേഷതകളാർന്ന മാണിക്യപുരം ശാസ്താക്ഷേത്രം നിലകൊള്ളുന്നത്. മാണിക്യപുരം ശാസ്താ ക്ഷേത്രം വള്ളുവനാട്ടിലെ ശബരിമല എന്നും അറിയപ്പെടുന്നു. ശബരിമല ശാസ്താവിനെ തൊഴുതു മാറുമ്പോഴുണ്ടാകുന്ന മനോബലത്തിനും സുഖത്തിനും സമാന്തരമായ ദർശനാനുഭവം മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നു. ഭക്തിയുടെ വൈകാരികത അനുഭവസ്ഥർക്ക് പറയാനുണ്ടാകും പ്രാർത്ഥനയിലെ ആത്മാർത്ഥതയ്ക്ക് അത്രമേൽ അഭിഷ്ട വരദായകനായ അയ്യപ്പനിലുളള ദൃഢവിശ്വാസമാണ് നിത്യമുള്ള തിരക്കിന്റെ അടിസ്ഥാനം. ഏകാന്തവാസിയായ അയ്യപ്പനെ ഓർമ്മപ്പെടുത്തുന്ന പ്രകൃതിയാണ് ക്ഷേത്രത്തിലേത്. അശ്വമാണ് വാഹനം എന്ന അപൂർവ്വ വിശേഷമാണ് പ്രതിഷ്ഠയുടെ വൈശിഷ്ട്യം. ശക്തിയും വേഗവുമാർന്ന് തടസ്സങ്ങളെ ഉല്ലംഘിച്ചുള്ള അശ്വസഞ്ചാരത്തെ ഓർമ്മപ്പെടുത്തുന്ന കാര്യസാദ്ധ്യ പുഷ്പാലി ഇവിടത്തെ വിശേഷമാണ്.
ഇച്ഛിച്ച ഫലം അനുഭവസ്ഥമാക്കുന്നതിന്റെ ആവർത്തഅനുഭവ സാക്ഷ്യം ധാരാളമാണ്.
ശ്രീ തിരുമാന്ധാം കുന്നിൽ വെച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യപുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞു. മറഞ്ഞും തെളിഞ്ഞും നിലനിന്നിരുന്ന ആ ചൈതന്യത്തിന്റെ പ്രസരണം ആദ്യമായി അനുഭവപ്പെട്ടത് ഒരു സ്ത്രീക്കാണ്. ഈ ചൈതന്യ പൂരകങ്ങൾ ഒരു മാണിക്യം തിളങ്ങുന്ന പ്രതീതിയാണവരിലുണ്ടാക്കിയത്. അക്കാരണം കൊണ്ടാണ് ഇവിടെ മാണിക്യ പുരം എന്നു പ്രസിദ്ധമായത്. തിരുമാന്ധാംകുന്നുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ദേവീരൂപം കളമെഴുതിയാണ് ഇവിടെ കളംപാട്ടു നടത്തുന്നത്. ഒപ്പം അയ്യപ്പൻ പാട്ടുമുണ്ടാകും. സ്വവാഹനമായ കുതിര മേൽ എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന മാണിക്യ പുരം ശാസ്താ ക്ഷേത്രനടയിലാണ് കലികാലദോഷ നിവൃത്തിക്കായി ശിരസു നമിക്കേണ്ടത്.
കാര്യസാദ്ധ്യ പുഷ്പാഞ്ജലി
Denne historien er fra June 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ ദ്വിമുഖി രുദ്രാക്ഷം
രുദ്രാക്ഷധാരണം...
മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി
മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് നവരാത്രിക്ക് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹഘോഷ യാത്രകളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു
സർവ്വസൗഭാഗ്യവും തരുന്ന നവരാത്രി പൂജ
നവരാത്രി...
ചികിത്സ ഫലിക്കാതാക്കുന്ന വിപരീതോർജ്ജം
സസൂക്ഷ്മമായി പരിശോധന നടത്തുമ്പോൾ പെന്റുലം ഇടത്തോട്ട് ചുറ്റുന്ന സ്ഥാനത്ത് തന്നെയായിരിക്കണമെന്നില്ല വിപരീതോർജ്ജം പ്രസരിക്കുന്നതിന് വഴിയൊരുക്കുന്ന പ്രഭവകേന്ദ്രം. ഇത് നിർണ്ണയിക്കുന്നതിന് പെന്റുലം ഉപയോഗിച്ചു തന്നെ ക്ഷമയോടുകൂടി നിരീക്ഷിച്ചാൽ ആ കേന്ദ്രസ്ഥാനം തെളിഞ്ഞുവരും.
ഗണപതിയെ സ്വപ്നം കണ്ടാൽ ആൺകുട്ടി
വക്രദൃഷ്ടി, നേർദൃഷ്ടി എന്നിങ്ങനെ രണ്ട് രീതിയിലാണ് ഗണപതി ഭഗവാൻ നമ്മെ നോക്കുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മുഖത്തേയ്ക്ക് നാം നേരിട്ട് നോക്കുമ്പോൾ ഈ വ്യത്യാസം അറിയാമെന്ന് ഗണപതിഉപാസകർ പറയുന്നു. വക്രദൃഷ്ടി വഴിയാണ് ഭഗവാന്റെ നോട്ടമെങ്കിൽ എന്തോ കാര്യത്തിൽ അതൃപ്തിയുണ്ട് എന്ന് കണക്കാക്കണം
എല്ലാം തരും മള്ളിയൂരപ്പൻ
ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥിയാണ് മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ ദിവസം 10,008 നാളികേരവും അതിനനുസൃതമായ ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള സകല വിഘ്നങ്ങൾക്കും പരിഹാരമായ മഹാഗണപതിഹോമമാണ് പ്രധാന ചടങ്ങ്.
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിനായകൻ
വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കുന്നതിന് വഴിതെളിയും. കൂടാതെ ഉദ്ദിഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യക്ലേശശാന്തി, ഐശ്വര്യം, രോഗനിവാരണം ധനാഭിവൃദ്ധി, ശത്രുദോഷശമനം, വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും.
വേഗത്തിൽ നേടാം ഭദ്രകാളി പ്രീതി
ദുർഗ്രാഹ്യമായ മന്ത്രങ്ങളോ ഉപാസനാ രീതികളോ ഒന്നും സ്വീകരിക്കാതെ തന്നെ, സാധാരണക്കാരൻ അമ്മയുടെ നാമം ഉരുവിട്ട് വെറും പുഷ്പങ്ങൾ കൊണ്ടും ദീപം കൊണ്ടും ധൂമം കൊണ്ടും സ്ഥിരമായി പ്രാർത്ഥിച്ചാൽ ദേവി പ്രസാദിക്കും എന്നതാണ് അനുഭവം.
പിതൃബലിയുടെ മഹത്വം
ആചാരം....
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
ലഘുപരിഹാരങ്ങൾ...