ഇത് ഒരമ്മയുടെ കഥയാണ്.
ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓർക്കാപ്പുറത്ത് കടന്നുവന്ന മരണം എന്ന കോമാളി തന്റെ ജീവിത പങ്കാളിയെ വേർപെടുത്തിക്കൊണ്ടു പോയപ്പോൾ കരഞ്ഞുതളർന്ന് ഒരു മൂലയിലൊതുങ്ങാതെ മനോധൈര്യം സംഭരിച്ച് വിധിയോട് പൊരുതാനിറങ്ങിയ ഒരമ്മയുടെ കഥ. ദുരിത ദുരന്ത ങ്ങളുടെ ചാരക്കൂനയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് അങ്കം ജയിച്ച ഒരമ്മയുടെ കഥ.
1992 ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് കഥ തുടങ്ങുന്നത്. അതൊരുത്സവകാലമായിരുന്നു. ഉത്സവപ്പറമ്പുകളിൽ നല്ല നാടകങ്ങൾക്ക് ആവശ്യത്തിന് കാണികളുണ്ടായിരുന്ന കാലം. കൊല്ലം ചൈതന്യയുടെ 13-ാമത് നാടകം സേനാപതിക്ക് അന്ന് രണ്ട് സ്റ്റേജുകളുണ്ടായിരുന്നു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയ്ക്കടുത്ത് കോരന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ കളി. രണ്ടാംകളി ചിറയിൻകീഴ് പെരു കുഴി രാജരാജേശ്വരി ക്ഷേത്രത്തിലും.
അതുകൊണ്ടുതന്നെ ആദ്യ കളികഴിഞ്ഞ് നടീനടൻമാർ മേക്കപ്പഴിക്കതെതന്നെ, സമിതിയുടെ മെറ്റഡോർ വാനിൽ പെരുങ്കുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തെ സിംഗിൾ സീറ്റിലായിരുന്നു സമിതി ഉടമയും, സംവിധായകനും, പ്രധാന നടനുമൊക്കെയായ ഉദയൻ. തൊട്ടുപിറകിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഉദയന്റെ ഭാര്യയും നടിയുമായ ഉഷാ ഉദയനും മറ്റ് രണ്ട് നടിമാരും. മറ്റ് നടൻമാരും രംഗം ഒരുക്കുന്നവരുമൊക്കെ പിറകിലത്തെ സീറ്റുകളിലും.
സമയം ഏതാണ്ട് പന്ത്രണ്ട് മണിയോടടുത്ത നേരം. ഡ്രൈവറൊഴിച്ച് മറ്റുള്ളവരൊക്കെയും സ്വാഭാവികമായും ഉറക്കത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. അപ്പോഴാണ്, ഓടിക്കൂടിയ നാട്ടുകാരുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ഭയാനകമായ ഒരു ശബ്ദത്തോടെ ചൈതന്യയുടെ മെറ്റഡോർ വാൻ, ചെക്ക് പോസ്റ്റിൽ കിടക്കുകയായിരുന്ന തമിഴ് നാട്ടിൽ നിന്ന് കച്ചിയും കയറ്റിവന്ന ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയത്.
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും