2008 ൽ കൽക്കട്ടാ ന്യൂസ് എന്ന ചിത്രത്തിനു ശേഷം 2016 ൽ ഒപ്പം സിനിമ.. എങ്ങനെയാണ് കരി യറിൽ ഇത്രയും ഇടവേള വന്നത്? ഇപ്പോൾ വീണ്ടും കേരളത്തിൽ എത്തിനിൽക്കുമ്പോൾ എന്ത് തോന്നുന്നു ?
എനിക്കൊരുപാട് സന്തോഷമാണ് തോന്നുന്നത്. എന്തെന്നാൽ എനിക്ക് മലയാള സിനിമാ മേഖല ഒരുപാട് പ്രിയപ്പെട്ടതാണ്. എന്നെ ആളുകൾ അറിയുന്ന മികച്ച ഒരു നായികയാക്കി മാറ്റിയത് മലയാളം ഫിലിം ഇൻഡസ്ട്രിയാണ്.
ഓസ്ട്രേലിയയിൽ നിന്നും നാട്ടിലേക്ക് വന്നു ഇവിടെ സെറ്റിൽ ചെയ്തതാണ് താങ്കൾ. സാധാരണഗതിയിൽ മലയാളികൾ കേരളം വിട്ട് വിദേശത്തുപോയി സെറ്റിൽ ചെയ്യുന്നതാണല്ലോ പതിവ്. എന്താണ് ഈ റിവേഴ്സ് മൈഗ്രേഷനുള്ള കാരണം?
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ഓസ്ട്രേലിയയിലാണ്. സിനിമയിൽ അഭിനയിക്കണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് ഞാൻ ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യൻ സിനിമ എനിക്ക് എല്ലാകാലത്തും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ സംസ്ക്കാരം, ആളുകൾ എല്ലാം എനിക്കേറെ ഇഷ്ടമാണ്. ഒരു ഭരതനാട്യം നർത്തകി എന്ന നിലയിലും എനിക്ക് ഇന്ത്യ പ്രിയപ്പെട്ടതാണ്. ഇവിടെ വന്നതിനു ശേഷമാണ് ഞാൻ മോഡലിംഗ് അസൈൻമെന്റുകൾ ചെയ്യുന്നത്.
ഐ.ടി മേലയിൽ നിന്നും ഭരതനാട്യം, മോഡ ലിംഗ്, പിന്നെ സിനിമ.. താങ്കളുടെ ഇഷ്ടങ്ങൾ കുറചധികം വൈവിധ്യമുള്ളതാണ്?
അതെ, അടിസ്ഥാനപരമായി ഞാനൊരു പെർഫോമിംഗ് ആർട്ടിസ്റ്റാണ്. ചെറിയ പ്രായം മുതലെ ഞാൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്സുകയായിരുന്നു. അപ്പോൾ മുതൽ തന്നെ നാടകം, ക്വയർ, ജിംനാസ്റ്റിക്, ഭര തനാട്യം ഇതെല്ലാം ഞാൻ വളരെ ചെറിയ പ്രായം മുതലെ അഭ്യസിച്ചിരുന്നു. ഇതെല്ലാം എന്റെ അഭിനയത്തിലേക്കുള്ള നാഴികക്കല്ലുകളായിരുന്നു.
സിനിമാമേഖലയിൽ ഏറെ കേട്ടിട്ടുള്ള ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. വിമലയ്ക്ക് സിനിമാമേ ഖലയിൽ നിന്നും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ എനിക്ക് അതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയിൽ മാത്രം ഉള്ളതാണ് എന്ന് പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളിൽ ഇത് കണ്ടുവരുന്നുണ്ട്. പക്ഷേ ഇന്നത്തെക്കാലത്ത് അത് കുറഞ്ഞു വരുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
Denne historien er fra October 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു
പ്രമേഹവും വ്യായാമവും
പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്
അമൃത് ചുരത്തുന്ന മാലാഖ
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്
ഷാജി പാപ്പൻ പ്രണയത്തിലാണ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
ടൈം മാനേജ്മെന്റ്
ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...