യാത്ര രണ്ടു രീതിയിൽ പോകാം. ഒന്നാം ക്ലാസിൽ പഠിച്ച കണക്കുപട്ടികയിലേതു പോലെ ഒന്നും ഒന്നും (രണ്ട്, ഒന്നും രണ്ടും മൂന്ന് എന്ന മട്ടിൽ ഇസ്തിരിയിട്ട് കുപ്പായം പോലെ, ചുളിവു വീഴാത്ത യാത്ര. എത്തേണ്ട സ്ഥലത്തേക്ക് ദൂരം കുറഞ്ഞ വഴി കണ്ടെത്തി, വേഗത്തിലെത്തുന്ന വണ്ടി തിരഞ്ഞെടുത്തുള്ള പാച്ചിൽ. ഡീസലടിക്കും മുന്നേ എപ്പോൾ തിരിച്ചെത്തണം എന്നുറപ്പിക്കും.
മറ്റൊരു തരം യാത്രയുണ്ട്. ഒന്നും ഒന്നും ഇമ്മിണി വല്യാന്ന് എന്ന് പറയുന്ന മട്ടിലുള്ളത്. കണക്കു കൂട്ടലൊന്നുമില്ല. കാണാനുള്ളതൊക്കെ കണ്ട് കണ്ട്. തിരഞ്ഞു തിരഞ്ഞ് ഒരു യാത്ര. സമയത്തിനല്ല, കാഴ്ചയ്ക്കാണ് പ്രധാന്യം. ഏറ്റവും പ്രിയപ്പെട്ടവരെ കണ്ടു കണ്ടിരുന്നാൽ സമയം പോകുന്നത് അറിയാത്തതു പോലെ കാഴ്ചയുടെ സൗന്ദര്യത്തിലേക്ക് മനസ്സിറക്കിവിട്ട് ചുമ്മാതിരിക്കാം.
പോകേണ്ടത് കോട്ടയത്തു നിന്ന് മധുരയ്ക്കാണ്. എങ്ങനെ പോണം? കാറെടുത്ത് നേരെ മധുരയ്ക്ക് ഫസ്റ്റ് ഗിയറിടാം. അല്ലെങ്കിൽ പാതിരാവണ്ടിയായ അമൃത എക്സ്പ്രസിന് ടിക്കറ്റെടുക്കാം. അതുമല്ലെങ്കിൽ രണ്ട് മൂന്ന് ആനവണ്ടികൾ ചിന്നം വിളിച്ചു നിൽക്കുന്നുണ്ട്. ഏത് "രഥം' വേണം?
അപ്പോഴാണ് ആ വാർത്ത മനസ്സിലേക്ക് വീണത്. തേനിയിൽ നിന്ന് മധുരയിലേക്ക് വീണ്ടും ഓട്ടം തുടങ്ങിയ തീവണ്ടി. വർഷങ്ങൾക്ക് ശേഷം നാട്ടിലൂടെ പുകയൂതി പോകുന്ന തീവണ്ടി. ആളുകളൊക്കെ ആകാംക്ഷയുടെ ആകാശത്ത് അന്തം വിട്ട് നിൽക്കുന്നുണ്ടാകും. കുഞ്ഞിന് പാപ്പം കൊടുക്കാൻ അമ്മമാർ ആ വണ്ടിയെ കൂട്ടുപിടിക്കുന്നുണ്ടാകും. "ഞങ്ങടൊക്കെ കുട്ടിക്കാലത്ത് തീവണ്ടി പുക വണ്ടിയായിരുന്നെന്നു പറയുന്ന തള്ള് ടീംസ് വേറെ. എന്നാൽ ആ വഴി പിടിക്കാം മധുരയ്ക്ക്.
തണുപ്പിലേക്ക് ഡബിൾ ബെൽ
പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉടുതുണിയില്ലാത്തതു പോലെ നിൽക്കുന്ന കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. കെട്ടിടങ്ങൾ പൊളിച്ചതോടെ ഏതോ തകരഷീറ്റിനുള്ളിൽ നിന്ന് അനൗൺസ്മെന്റ് വന്നു, തേനി വഴി പഴനിക്കുള്ള സൂപ്പർഫാസ്റ്റ് ദിപ്പോ പോവും നെറ്റിപ്പട്ടം കെട്ടാതെ, തലയെടുപ്പോടെ നിരന്നു നിൽക്കുന്ന ആനകൾക്കിടയിൽ നിന്ന് പഴനിക്കുള്ള കൊമ്പനെ കണ്ടെത്തി.
Denne historien er fra August 20, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 20, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ