കുട്ടിക്കാലത്തെ ക്രിസ്മസ് ആയിരുന്നു ക്രിസ്മസ്... പാതിരാക്കുർബാന കഴിഞ്ഞു വന്നു കിടക്കുന്ന അമ്മച്ചി വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റ് അപ്പത്തിനുള്ള മാവ് കലക്കി വയ്ക്കും.
നേരം വെളുത്താൽ വിറകടുപ്പിലാണ് അപ്പം ചുടുന്നത്. അന്നേരം മുതൽ ചുടുന്നതു ചുടുന്നതു മൂന്നാലെണ്ണം ഞാനങ്ങു കഴിക്കും.'' ക്രിസ്മസ് ഓർമകൾ പങ്കുവച്ചു കൊണ്ട് നടനും സംവിധായകനുമായ ജോണി ആന്റണി പറഞ്ഞു തുടങ്ങി.
“അപ്പത്തിനൊപ്പം അമ്മച്ചി ഉണ്ടാക്കിയിരുന്ന താറാവു കറിയുടെ ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു. അപ്പം മുറിച്ചെടുത്ത് ആ താറാവുകറിയിൽ മുക്കിത്തിന്നാലുണ്ടല്ലോ. ഹോ... വിഭവങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഉള്ള വിഭവങ്ങളുടെ രുചി ഗംഭീരമായിരുന്നു. നന്നായി വിശന്നിട്ടാണ് അന്നൊക്കെ ക്ഷണം കഴിക്കുക. വിശപ്പുള്ളപ്പോൾ രുചിയും കൂടും.
അമ്മച്ചിയുടെ താറാവുകറിയുടെ അതേ രുചിയിൽ ഭാര്യ ഷൈനിയും കറി വയ്ക്കുമെന്നു പറയുന്നു ജോണി ആന്റണി. “നല്ല പച്ചമല്ലി പൊടിച്ചെടുത്താണ് കറിയിൽ ചേർക്കുന്നത്. അപ്പോൾ കറി നന്നായി കുറുകി പച്ചനിറത്തിൽ ഇരിക്കും. ഷൈനി രുചിരഹസ്യം പങ്കിടുന്നു.
"ഷൈനീടെ അമ്മച്ചീടെ താറാവുകറിയും മീൻ മാങ്ങാക്കറിയും സൂപ്പറാ. മീൻകറിയിൽ രണ്ട് ഉണക്കമീൻ കൂടി ഇട്ടാൽ പിന്നെ പറയണ്ട.'ഷൈനിയുടെ പാത്രത്തിലേക്കു താറാവുകറി ഒഴിച്ചുകൊണ്ടു ജോണി ആന്റണി പറഞ്ഞു.
നഷ്ടം വന്ന കച്ചവടക്കാരനെപ്പോലെ
ക്രിസ്മസിന് ഉച്ചയ്ക്ക് ഉലർത്തിറച്ചിയും കാച്ചിയ മോരും മീൻകറിയും പിന്നെ പയർ മെഴുക്കുപുരട്ടി പോലെ എന്തെങ്കിലും ഒരു പച്ചക്കറിയും കൂട്ടിയാണ് ഊണ്. ഉച്ച കഴിഞ്ഞാൽ കെട്ടിച്ചു വിട്ട പെങ്ങന്മാരും അളിയന്മാരും വരും. പിന്നെ, എല്ലാവരും ചേർന്നൊരു മേളമാണ്. വൈകുന്നേരം ആകുമ്പോഴേക്കും എനിക്കാകെ സങ്കടം വരും. എല്ലാം നശിച്ചു നിറുത്തിപ്പോകുന്ന കച്ചവടക്കാരന്റെ അവസ്ഥ. പുൽക്കൂട് തിരികെ വയ്ക്കുന്ന ദിവസമാകുമ്പോഴേക്കും സങ്കടം കൂടും.
വീണ്ടും അപ്പച്ചനും അമ്മച്ചീം ഞാനും മാത്രം. അവരു തമ്മിലുള്ള കെമിസ്ട്രി ഒന്നു കാണേണ്ടതായിരുന്നു. വല്ലപ്പോഴും അപ്പച്ചൻ വിദേശമദ്യം വാങ്ങി വരും. എനിക്കൊരു പെഗ് തരും. അമ്മച്ചിക്കും കൊടുക്കും ഒന്ന്. അമ്മച്ചി അതു കഴിഞ്ഞു കുറച്ചു നേരം ചിരിക്കും. പിന്നെ ഒറ്റക്കരച്ചിലാ.. അതെന്തിനാണെന്ന് ഇപ്പോഴും അറിയില്ല.
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ