എല്ലാം കൈവിട്ടു പോകുന്ന നിമിഷത്തിൽ ചില മനുഷ്യർക്കു വരുന്നൊരു കരുത്തുണ്ട്. ജീവിച്ചു കാണിച്ചിട്ടേയുള്ളൂ എന്ന ചിന്ത. കൂലിപ്പണി ചെയ്തും വയലിൽ പണിയെടുത്തും ട്യൂഷനെടുത്തും കാർഷിക യന്ത്രങ്ങൾ നന്നാക്കാൻ പഠിച്ചും പഠിപ്പിച്ചും ജൈവവളങ്ങളുണ്ടാക്കിയും ഒക്കെ ലത രവീന്ദ്രൻ ഒരായിരം പേരുടെ പണികൾ ചെയ്തു. ഒരു സമയത്ത് അൻപതോ കുടുംബങ്ങൾക്കു വരെ വരുമാന മാർഗം നൽകി. സാമ്പത്തിക പ്രതിസന്ധി വന്നിട്ടും അമ്മ കിടപ്പിലായിട്ടും ഇന്നും 20 കുടുംബങ്ങൾക്കു ലത തുണയാണ്. ചില ലതകൾക്കു വേരിനോളം തന്നെ വ്യാപ്തിയുണ്ടാകും
ആഴത്തിലുള്ള വെട്ടുകൾ
“തൃശ്ശൂർ മുള്ളൂരാണു സ്വദേശം. 1992ൽ പത്തൊൻപതു വയസ്സാകുന്നതിനു മുന്നേയായിരുന്നു കല്യാണം. അന്ന് സംസ്കൃത ബിരുദം രണ്ടാം വർഷം പഠിക്കുന്നു. മാസം സ്റ്റൈഫന്റ് കിട്ടുന്നതു കൊണ്ടു പഠനം നടന്നു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഗർഭിണിയായി വീട്ടിലേക്കു വന്ന സമയത്താണു ഭർത്താവിന്റെ മരണം. ആത്മഹത്യയായിരുന്നു. വിഷം കഴിച്ച് അദ്ദേഹത്തിന്റെ മരണം എന്റെ മടിയിൽ കിടന്നായിരുന്നു.
നിലവിളി കേട്ട് ആളുകൾ വന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത മാനസിക പ്രതിസന്ധികൾക്കിടെ മകന്റെ ജനനം. തലച്ചോറിൽ പഴുപ്പും മറ്റുമായി ആറുമാസത്തോളം ആശുപത്രി വാസം. നാലു വയസ്സു വരെ പല അസുഖങ്ങൾ. താഴെയുള്ള ഏട്ടനാണു മകന്റെ കാര്യങ്ങളൊക്കെ നോക്കാൻ സഹായമായത്. മോന് ആറുമാസമാകുമ്പോഴേക്കും എന്റെ അച്ഛനു കാൻസറാണെന്ന് അറിഞ്ഞു. ആദ്യം തരിച്ചിരുന്നു പിന്നെയോർത്തു, ജീവിക്കുക തന്നെ.
പാടത്തേക്ക് ഇറങ്ങി. ജോലിക്കു പോയില്ലായിരുന്നെങ്കിൽ സമനില തെറ്റിയേനേ. മോന്റെ പിറന്നാളിന്റെ അന്നായിരുന്നു അച്ഛന്റെ വേർപാട്. പിന്നീട് ഒരു കുറിക്കമ്പനിയിൽ ജോലി. രണ്ടു വർഷം കഴിഞ്ഞ് ആ കമ്പനി പൊളിഞ്ഞു. മുന്നോട്ടു പോകുക മാത്രമായിരുന്നു എനിക്കു മുന്നിലുള്ള വഴി. പലരും രണ്ടാമത് വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് മകനായിരുന്നു എല്ലാം.
ആശ്രയമായ വൻമരം, കുടുംബശ്രീ
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ