ധ്വനിമധുരം ജീവിതം
Vanitha|January 07, 2023
 13 വാടകവീടുകളിൽ താമസം. ഒടുവിൽ സ്വന്തം വീടെന്ന സന്തോഷം. നടി മൃദുല വിജയ് പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വി.ജി. നകുൽ
ധ്വനിമധുരം ജീവിതം

ആദ്യത്തെ കൺമണിയായി മകൾ "ധ്വനി കൃഷ്ണ' എത്തിയതിന്റെ ആനന്ദത്തിലാണ് തിരുവനന്തപുരത്തെ സൃഷ്ടി' എന്ന വീട്. മലയാളികളുടെ പ്രിയതാരദമ്പതികളായ യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും സ്നേഹഭവനം.

13 വാടകവീടുകളിലെ താമസത്തിനു ശേഷം മകളുമൊത്ത് സ്വന്തം വീട്ടിൽ താമസം തുടങ്ങിയതിന്റെ സന്തോഷവും പുതിയ വിശേഷങ്ങളുമായി മൃദുല. “എന്റെ അച്ഛൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെ കുറവ്. ഞാൻ ജനിച്ചതും വളർന്നതും വാടക വീടുകളിലാണ്. എന്റെ പതിനാറാമത്തെ വയസ്സിൽ അച്ഛന്റെ ടെൻഷൻ എന്നെയും ബാധിച്ചു തുടങ്ങി.

കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം,  ജീവിത ചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി വീട്... അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാൻ പറ്റും എന്നു ചിന്തിക്കാൻ തുടങ്ങി. അതെന്റെ ജീവിതത്തിനു തെളിച്ചമുള്ള ലക്ഷ്യബോധം നൽകി.

പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുമ്പോൾ അറിയാതെ കണ്ണുനനഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമായിരുന്നു. അച്ഛനെയും അമ്മയെയും സ്വന്തം വീട്ടിലേക്കു കൈപിടിച്ചു കയറ്റാനായല്ലോ. “സിംഗിൾ സ്റ്റാറ്റസി'ലാണു വീടു പണി തുടങ്ങിയത്. ഗൃഹപ്രവേശത്തിനു മുൻപ് വിവാഹം നടന്നു. അങ്ങനെ ഉണ്ണിയേട്ടനുമൊത്ത് (യുവ) പുതിയ വീട്ടിലേക്ക്.

മകൾ വന്ന ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെയാണ് ?

 എപ്പോഴും മോളുടെ കൂടെത്തന്നെയാകുമ്പോൾ അതിന്റേതായ എല്ലാ മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകുമല്ലോ. ഉത്തരവാദിത്തങ്ങൾ കൂടി. സമയം കൈകാര്യം ചെയ്യാൻ നന്നായി പഠിച്ചു. ഉറക്കം, ഭക്ഷണം കഴിക്കുന്ന സമയം, യാത്രകൾ എന്നിങ്ങനെ ചിട്ടകളൊക്കെ മോളെ ചുറ്റിപ്പറ്റിയാണ്. മോൾക്ക് വലിയ ശാഠ്യങ്ങളൊന്നുമില്ല. പക്ഷേ, രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് ഉണരും. അമ്മ എപ്പോഴും അടുത്തു വേണം എന്നില്ല. വിശക്കുമ്പോൾ കണ്ടാൽ മതി.

Denne historien er fra January 07, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 07, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025