മേള'യെന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയത്തിന്റെ ആകാശ പാതയിലേക്കുള്ള പടി കയറി തുടങ്ങിയിട്ടേയുള്ളൂ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ ബുള്ളറ്റിന്റെ കിക്കർ അടിച്ചു നക്ഷത്രലോകത്തേക്കു പുറപ്പെടാൻ ഒരുങ്ങുന്നേയുള്ളൂ. അശോകൻ അപ്പോഴേക്കും പത്മരാജന്റെ രണ്ടു സിനിമകൾക്കു ശേഷം കെ.ജി. ജോർജിന്റെ യവനികയിലേക്ക് എത്തിക്കഴിഞ്ഞു. ആരും കൊതിക്കുന്ന തുടക്കം, വേഗം
"യവനിക'യുടെ ലൊക്കേഷൻ. മമ്മൂട്ടിയും അശോകനും ഒരേ ഹോട്ടലിലെ അടുത്തടുത്ത മുറികളിലാണു താമസം. ഒരു ദിവസം ലൊക്കേഷനിലേക്കു പോകാനായി വാതിൽ തുറന്ന് ഇറങ്ങിയ അശോകൻ കണ്ടത് വരാന്തയിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ്. കള്ളിമുണ്ട് മടക്കിക്കുത്തിയി ട്ടുണ്ട്. മമ്മൂട്ടി ചോദിച്ചു, “തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതു മോഹൻ ആണല്ലേ?'
അശോകൻ അതറിഞ്ഞിരുന്നില്ല. ഇടവേള എന്ന ആ സിനിമയുടെ തിരക്കഥാകൃത്ത് പത്മരാജനായിരുന്നു. അശോകൻ ഉടൻ അദ്ദേഹത്തെ വിളിക്കുന്നു. സംഭവം ശരിയാണ്. പക്ഷേ, രണ്ടു ദിവസത്തിനുള്ളിൽ എത്തണം. ആ കാര്യം കെ.ജി. ജോർജിനോടു പത്മരാജൻ വിളിച്ചു പറയുന്നു. അദ്ദേഹം അശോകന്റെ രംഗങ്ങൾ പെട്ടെന്നു ചിത്രീകരിച്ച് ഇടവേള'യുടെ ലൊക്കേഷനിലേക്ക് അയയ്ക്കുന്നു...
ഒരു തുടക്കക്കാരന് ഇത് പരിഗണനയും സ്നേഹവുമൊക്കെ അന്നു കിട്ടുന്നതു കണ്ടാകാം. യാത്ര പറയാൻ നേരം അശോകന്റെ കൈപിടിച്ചു മമ്മൂട്ടി പറഞ്ഞു. “എടോ, താൻ ഭാഗ്യവാനായ നടനാണ്. തുടക്കത്തിൽ തന്നെ പ്രഗൽഭരുടെ സിനിമയിൽ അഭിനയിക്കാനാകുന്നതു വലിയ കാര്യമാണ്.
“അതാണ് മമ്മൂക്ക. അന്നും ഇന്നും മനസ്സു തുറന്ന് അഭിനന്ദിക്കാനും അംഗീകരിക്കാനും മടിയില്ല. സിനിമയോടുള്ള അടങ്ങാത്ത മോഹം, ഇപ്പോഴും അതൊരു തരി പോലും കുറഞ്ഞിട്ടുമില്ല. പപ്പേട്ടന്റെ തിരക്കഥയിൽ ഞാൻ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത എനിക്കു മുന്നേ മമ്മൂക്ക അറിഞ്ഞു. നൻപകൽ നേരത്ത് അഭിനയിക്കുമ്പോഴും ആ മനസ്സിന് ഒരു മാറ്റവുമില്ലെന്നു തിരിച്ചറിഞ്ഞു. പകൽ മയങ്ങിയ നേരത്തു ചെന്നൈയിലെ ഫ്ലാറ്റിലിരുന്ന് അശോകൻ ഓർമക്കടലിലേക്കു കൊച്ചുവള്ളവും എടുത്തിറങ്ങി.
സംഗീത സംവിധാനം: അശോകൻ
പതിനൊന്നാമത്തെ വയസ്സിലാണ് അച്ഛനെ നഷ്ടമായത്. സിനിമ കണ്ടു വന്നാൽ അതിലെ പാട്ടുകൾ പഠി ച്ച് അച്ഛനെ പാടി കേൾപ്പിക്കണം. അങ്ങനെയാണു പാട്ടിനോടുള്ള മോഹം തുടങ്ങിയത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുമുണ്ട്.
Denne historien er fra March 18, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 18, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ