ചെമ്പരത്തി സീരിയലിലെ അനിയൻകുഞ്ഞ്, കുടുംബശ്രീ ശാരദ'യിലെ കുസൃതി വിടാത്ത നായകൻ വിഷ്ണു. അങ്ങനെ സീരിയലിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കുറുമ്പുളള നടനാണ് പ്രബിൻ.
നേരിൽ കണ്ടപ്പോൾ ആദ്യം ചോദിച്ചതും ആ ചോദ്യം തന്നെ, എവിടുന്നു കിട്ടി ഇത് കുറുമ്പ് ? കണ്ണിറുക്കി ചിരിച്ച് ഉടൻ വന്നു മറുപടി, “എപ്പോഴും സീരിയസ്സായി മസിലു പിടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ അൽപം കുറുമ്പൊക്കെ കാണിച്ചു ബാക്കിയുള്ളവരെ സന്തോഷിപ്പിക്കുന്നത്. ഒറ്റ മോൻ ആയതിന്റെയാകും എന്നൊക്കെ പലരും പറയും, പക്ഷേ, അങ്ങനെയല്ല കേട്ടോ...
ബാക്കി പറഞ്ഞതു പ്രബിന്റെ ഭാര്യ സ്വാതിയാണ്. “സീരിയലിൽ ഉത്തരവാദിത്തമില്ലാത്ത ആളാണെങ്കിലും റിയൽ ലൈഫിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുന്നയാളാണു പ്രബിൻ. ഞങ്ങൾക്കു രണ്ടുപേർക്കും ജോലിയുണ്ട്. എന്നേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത് പ്രബിനാണ്. എങ്കിൽ പോലും എല്ലാ കാര്യവും ഓർത്തുവച്ച് നിറവേറ്റും. ''തൃശൂരിലെ വീട്ടിലിരുന്നു പ്രബിൻ സംസാരിക്കുമ്പോൾ സ്വപ്നങ്ങളും ചിരിയും നിറച്ചു ഭാര്യ സ്വാതിയും അമ്മ ശോഭകുമാരിയും അമ്മൂമ്മ മാധവിയമ്മയും ഒപ്പമിരുന്നു.
അഭിനയ മോഹം കുട്ടിക്കാലം മുതലുണ്ടോ ?
എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. പിന്നെ, അമ്മയും അമ്മൂമ്മയും ഞാനും അമ്മയ്ക്കു കോടതിയിലാണു ജോലി. വീട്ടിലെപ്പോ ഴും ഞാനും അമ്മൂമ്മയും മാത്രമേ കാണൂ.
ദൂരദർശൻ കാലമല്ലേ, ഞായറാഴ്ച ദിവസം കാത്തിരുന്നു ഹിന്ദി, മലയാളം സിനിമകളൊക്കെ കണ്ട ഇപ്പോഴും ഓർമയുണ്ട്. അമ്മൂമ്മ സിനിമാ പ്രേമിയാണ്. നാട്ടിൽ ശ്രീജ എന്നൊരു സി ക്ലാസ് തിയറ്ററുണ്ട്. ഞാനും അമ്മൂമ്മയും കൂടി അവിടെ വരുന്ന സിനിമകളെല്ലാം കാണാൻ പോകും. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു "മണിച്ചിത്രത്താഴ്' കണ്ടത്. അന്നു കണ്ണാടിയുടെ മുന്നിൽ നിന്നു നാഗവല്ലിയായും സണ്ണിയായും നകുലനായുമൊക്കെ ഞാൻ തകർത്തഭിനയിച്ചത്രെ.
പിന്നെ, ഓരോ സിനിമ കാണുമ്പോഴും കണ്ണാടിക്കു മുന്നിൽ നടനാകും. പൂവിനു പുതിയ പൂന്തെന്നലിലെ മമ്മൂക്ക വെടി കൊണ്ടുവീഴുന്ന സീനൊക്കെ എത്രവട്ടം അഭിനയിച്ചിട്ടുണ്ടെന്നോ? അപ്പോഴും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാൻ ചമ്മലായിരു ന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ സ്കൂളിൽ കൂട്ടുകാരെ കൂട്ടി മിമിക്സ് പരേഡ് സ്കിറ്റു പോലെ ചെയ്തു . ഡ്രാമകളും ഡാൻസുമൊക്കെയായി പിന്നെ, സ്റ്റേജിൽ തന്നെയായി.
Denne historien er fra April 29, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 29, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ