തിരുവനന്തപുരത്തു നിന്നു ബ്രിട്ടനിലേക്കു വിമാനം കയറുമ്പോൾ ചക്രക്ക സേരയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അത് ഉറച്ച ഒരു തീരുമാനമായിരുന്നു. അപൂർവമായ രോഗത്തിനൊപ്പമുള്ള അതിജീവനം. പിന്നെ, രോഗവും വൈകല്യവും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു പറയാനുള്ള ഒരവസരം. അധികം ചോദ്യങ്ങളില്ലാത്ത എന്നാൽ ഉത്തരങ്ങൾ ധാരാളമുള്ള ഒരിടം തേടിയുള്ള യാത്ര.
ഈ ലോകത്തു നമ്മളെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്നതു നമ്മൾക്കു മാത്രമാണ്. അങ്ങനെ അറിഞ്ഞാൽ പിന്നെ പ്രതിസന്ധികളോടു യുദ്ധം ചെയ്യാം. കഴിയുമെങ്കിൽ അവയെ തരണം ചെയ്യാം.
ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാലയിലെ എജ്യുക്കേഷൻ ഓഫിസർ ആണ്.
“ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണു ഞാൻ. പൊങ്ങച്ചം പറയുന്നതല്ല. കടന്നു വന്ന വഴികളെക്കുറിച്ച് ഓർത്തപ്പോൾ പറഞ്ഞുപോയി എന്നേയുള്ളു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യണം. അതായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. സ്കൂളിൽ സഹപാഠികൾ മൈതാനത്തു കളിക്കുമ്പോൾ കൂടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും അതു കാണാനെങ്കിലും പോയി നിൽക്കണം. അത്രയൊക്കെയായിരുന്നു ആഗ്രഹങ്ങൾ. എന്നാൽ അതിനുപോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തു പാപ്പനംകോടിനടുത്തു തൂക്കുവിള യിലാണു വീട്. മാതൃനിലയം എന്നാണു വീട്ടുപേര്. അച്ഛൻ സതീഷ് കുമാർ. അമ്മ സിന്ധുമതി. പ്രേമ വിവാഹമായിരുന്നു അവരുടേത്. അച്ഛനു ഗൾഫിൽ ബിസിനസ്സാണ്.
കുഞ്ഞായിരുന്നപ്പോഴേ ഞാനൊരു "ആക്റ്റിവിസ്റ്റ്' ആയിരുന്നു എന്ന് അമ്മ തമാശയായി പറയാറുണ്ട്. മറ്റു കുട്ടികൾ നടക്കുന്ന പ്രായത്തിനു മുന്നേ ഞാൻ നടന്നു തുടങ്ങി. ഓടിക്കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. മൂന്നു വയസ്സായപ്പോഴേ ഡാൻസ് പഠിക്കാൻ പോയി. സമ്മാനങ്ങളും വാങ്ങി. നഴ്സറി ക്ലാസ്സിൽ നന്നായി പഠിക്കുന്ന എല്ലാ കലാപരിപാടികൾ മുൻപന്തിയിൽ നിൽക്കുന്ന കുട്ടി. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ.''
അന്ന് ഉച്ചനേരത്ത്
“നീറമൺകര മന്നം മെമ്മോറിയൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിയായി ഉല്ലസിച്ചു നടക്കുന്ന കാലത്തെ ഒരുച്ചനേരത്താണു സന്തോഷത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങിയത്.
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ