മുറ്റത്തിനോരത്ത് ഈയാംപാറ്റകൾ കൂട്ടമായി പറന്നുയർന്നൊരു സന്ധ്യ. ഇന്നു മഴ ഉറപ്പാ! അല്ലെങ്കിലും വൈശാഖമഹോത്സവത്തിനു മഴയില്ലാതെ വരുമോ? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു വല്യമ്മ ഉമ്മറത്തേക്കു കയറിയിരുന്നു. അച്ഛനൊപ്പം കൊട്ടിയൂർ ഉത്സവം കൂടാൻ പോകാനുള്ള ഒരുക്കത്തിലാണ്. പിന്നെ, വല്യമ്മയുടെ സ്വരത്തിൽ കൊട്ടിയൂരപ്പന്റെ കഥമഴ പെയ്യാൻ തുടങ്ങും. ഭൂമി കുളിരും പോലെ ഞങ്ങൾ കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തി നിറയും. ശക്തിമാൻ സീരിയലിലെ ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപന്. ഞങ്ങളുടെ സൂപ്പർ ഹീറോ. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റു ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ വരിനിൽക്കുമത്രേ ഭഗവാനെ കാണാൻ.
ഉമ്മറത്തു കഴുക്കോലിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഓടപ്പൂക്കൾ അച്ഛന്റെ കൊട്ടിയൂർ ദർശനത്തിന് എണ്ണമിട്ടു. വ്രതമെടുത്താണു ക്ഷേത്രത്തിലേക്കുള്ള യാത്ര. വല്യമ്മ വാക്കുകളിലൂടെ വരച്ചിട്ട കൊട്ടിയൂരിന്റെ ചിത്രം മോഹമായി ഹൃദയത്തിന്റെ ചുവരിൽ പതിച്ചുവച്ചു. ആ വർഷത്തെ കൊട്ടിയൂർ യാത്രയ്ക്ക് അവിചാരിതമായൊരു ഗോൾഡൻഎൻട്രി ഞങ്ങൾക്കും കിട്ടി. നാടിനു പുറത്തു മറ്റൊരു ജില്ലയിലേക്കുള്ള ആദ്യ യാത്ര. പിറ്റേന്നു മുതൽ വ്രതം തുടങ്ങി. “മീനും ഇറച്ചിയും തലേന്നത്തെ ഭക്ഷണവുമൊന്നും കഴിക്കാൻ പാടില്ല. അണ്ണാനും വവ്വാലും ഒക്കെ തിന്നതിന്റെ ബാക്കി മാമ്പഴമാകും തൊടിയിൽ വീഴുന്നത്. അതെടുത്തു തിന്നാലും വ്രതം മുറിയും. വ്രതം മുറിക്കുന്നവരെ കൊണ്ടു പോകില്ല. അമ്മ കട്ടായം പറഞ്ഞു. “എന്തു ത്യാഗവും സഹിക്കാം, കൊട്ടിയൂരപ്പനെ കാണാനല്ലേ...'
യാത്ര പോകുന്ന അന്ന് അമ്മ പുലർച്ചെ ഉണരും. ചപ്പാത്തിയും അച്ചാറും വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്തു മൂപ്പിച്ചെടുത്ത ഉള്ളിക്കറിയും വെവ്വേറെ പൊതികളിലാക്കും. വലിയ കുപ്പി നിറയെ ചുക്കുവെള്ളം. ഇത്രയും രാത്രി അത്താഴത്തിനുള്ളതാണ്. ക്ഷേത്രദർശനം കഴിയും വരെ പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്നു വീട്ടുചിട്ട
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ