ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.
കൃത്യമായ ശിക്ഷ നടപ്പാക്കണം
ഡോ. സ്വാതി എസ്. കൃഷ്ണ കേരള മെഡിക്കൽ പിജി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, തിരുവനന്തപുരം മെഡിക്കൽ കോളജ്
രോഗിയുടെ ആരോഗ്യാവസ്ഥ മോശമായാൽ അതു നിർദയം കൂടെയുള്ളവരോടു പറയാനാകില്ല. അതു മറച്ചു വെക്കലല്ല. ഘട്ടം ഘട്ടമായി സാവധാനം പറയുക മെഡിക്കൽ എത്തിക്സിന്റെ ഭാഗമാണ്. ഈ പറഞ്ഞ രോഗി മരണത്തിലേക്കു നീങ്ങുകയാണ് എന്ന വസ്തുത രണ്ടു തവണ അറിയിക്കുമ്പോഴും സ്ത്രീകളായ കൂട്ടിരിപ്പുകാരാണ് ഉണ്ടായിരുന്നത്.
മരണവിവരം അറിയിക്കുമ്പോൾ അതുവരെ കൂടെയില്ലാതിരുന്ന ഭർത്താവ് അവിടെയുണ്ട്. കാര്യങ്ങൾ അറിയിച്ചില്ല എന്നു പറഞ്ഞാണ് അദ്ദേഹം ഡോക്ടറോട് ആക്രോശിച്ചതും ആക്രമിച്ചതും. അത്രനേരം അദ്ദേഹം അവിടെ ഇല്ലായിരുന്നു എന്നതു വിഷയമേ ആകുന്നില്ല.
ബഹളം നടക്കുമ്പോൾ സമയം രാത്രി രണ്ടു മണി. പരാതിപ്പെടാനോ അറസ്റ്റ് രേഖപ്പെടുത്താനോ സാധിക്കുന്ന സമയമല്ല. പിറ്റേന്ന് ബോഡി വിട്ടു കൊടുക്കാനുള്ള കാര്യങ്ങളിൽ ഡോക്ടർമാർ പൂർണമായി സഹകരിച്ചു. എന്നാൽ അതിവൈകാരികതയോടെയുള്ള പെരുമാറ്റം എന്ന മട്ടിൽ പ്രശ്നം നിസാരവത്ക്കരിക്കാൻ ശ്രമം തുടങ്ങിയതോടെ സമരമുഖത്തേക്കു നീങ്ങി.
സ്ത്രീ ആയ ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുക എത്ര ഭീകരമാണ്. അതവരുടെ ആരോഗ്യത്തെ എക്കാലവും ബാധിക്കില്ലേ?. പിറ്റേന്ന് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇത്തരക്കാർക്കു വേണ്ട ശിക്ഷ കിട്ടാത്തത് അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുണ്ട്.
ആർക്കും ചികിത്സ നിഷേധിക്കാറില്ല
ഡോ. നീരജ ഗോപി ജൂനിയർ റസിഡന്റ് ഗവൺമെന്റ് മെഡിക്കൽ കോളജ്, പാലക്കാട്
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ