നിങ്ങൾക്കു നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഥാർഥ നിങ്ങൾ ആയിരിക്കാൻ ഇവിടെ ഇപ്പോൾ... അതിനു തടസം സൃഷ്ടിക്കാൻ യാതൊന്നിനും കെൽപ്പില്ല.'' അതിരില്ലാത്ത ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്ന ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന പുസ്തകത്തിലെ വരികളാണിത്.
ഈ വരികൾ അന്വർഥമാക്കിയ ഒരു മലയാളിയുണ്ട് - റിട്ടയേർഡ് നേവൽ കമാൻഡർ അഭിലാഷ് ടോമി! ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതെത്തിയ പോരാളി. അതിൽ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരൻ. കടലിലൂടെ ഏകാകിയായി ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം 2013ൽ അഭിലാഷ് സ്വന്തമാക്കിയതാണ്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടം മൂലം പിൻവാങ്ങേണ്ടി വന്നത്. നടുവി നു സാരമായ പരുക്കും പറ്റി. പക്ഷേ, ആ മടക്കം പിന്മാറ്റമായിരുന്നില്ല. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ സാദെലോനിൽ നിന്നു തുടങ്ങിയ യാത്ര 236 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്.
സെയിലിങ് തുടങ്ങാനുള്ള പ്രചോദനം ആരാണ്?
ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത് കിഴ്ൻ നോയിഷെയ്ഫർ എന്ന ദക്ഷിണാഫ്രിക്കൻ വനിതയാണ്. ഞാൻ സെയിലിങ്ങിനിറങ്ങാൻ കാരണം ഒരു സ്ത്രീയാണ്.
1999ൽ എറൗണ്ട് ദി ഗ്ലോബ് എന്ന പേരിൽ ഒരു സമുദ പരിക്രമണ മത്സരം ഉണ്ടായിരുന്നു. അന്ന് ഇസബെൽ ഓട്ടിസിയർ എന്നൊരു ഫ്രഞ്ച് സ്വദേശിയായിരുന്നു വിജയി. സെയിലിങ്ങിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത് അവരാണ്. ലോകത്തിൽ നടക്കുന്ന മത്സരങ്ങൾ നോക്കിയാൽ ദീർഘദൂര സെയിലിങ് ആയിരിക്കും ലിംഗഭേദമന്യേ ആർക്കും ആരുമായും മത്സരിക്കാൻ പറ്റുന്ന ഇടം. ബാക്കി മിക്ക മത്സരങ്ങൾക്കും പ്രത്യേകം വിഭാഗങ്ങൾ തന്നെയുണ്ട്. ഇവിടെ ലിംഗഭേദം മാത്രമല്ല, പ്രായം, പരിചയം തുടങ്ങി ഒന്നും മത്സരഘടകമല്ല. മത്സരം കടലിനോട് മാത്രം.
എന്താണ് കടലിനെ കുറിച്ചുള്ള ആദ്യ ഓർമ
കുട്ടനാട്ടുകാരനാണ് അച്ഛൻ ടോമി. അദ്ദേഹം നേവിയിലായിരുന്നു. ഓർമ വച്ച കാലത്തെ ജലാശയങ്ങൾക്കരികിലായിരുന്നു താമസം. കുഞ്ഞിലേ തൊട്ട് ഇഷ്ടമായിരുന്നു ജലയാത്രകൾ. മുതിർന്നപ്പോൾ സെയിലിങ് സംബന്ധമായ ധാരാളം പുസ്തകങ്ങൾ വായിച്ചു. അതൊക്കെ പ്രചോദനമായി. പൈലറ്റും സെയിലറും ആകാനായിരുന്നു ആഗ്രഹം. ഇത് രണ്ടും നടക്കുന്നിടം നേവിയായിരുന്നു, അങ്ങനെ നേവിയിൽ ചേർന്നു.
നേവിയിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നുണ്ടോ?
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ