കുട്ടികൾ വാശി പിടിച്ചതു കാരണമാണ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്താമെന്നു തീരുമാനിച്ചത്. നായ്ക്കൾ വാലാട്ടുന്നതു സ്നേഹം കാണിക്കുന്നതാണെന്നുള്ള കേട്ടറിവുണ്ട്. വീട്ടിൽ നായയെ വളർത്തി തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്. വാലാട്ടൽ മാത്രമല്ല, ഇടയ്ക്ക് നിലത്തു കിടന്നു കണ്ണിൽ നോക്കാതിരിക്കും. പൂച്ചയാണെങ്കിൽ നമ്മൾ ദേഷ്യപ്പെട്ടാൽ നിലത്തു വയറും കാണിച്ചു കിടക്കും. ഇതെന്താ സംഭവമെന്നു മനസ്സിലായതേയില്ല. വെറ്ററിനറി ഡോക്ടറാണു പറഞ്ഞു തന്നത്. ഇതിലൂടെയെല്ലാം അവർ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണെന്ന്. വാലാട്ടലും കുരയും ശബ്ദങ്ങളും മാത്രമല്ല അരുമകളുടെ ഭാഷ. അരുമമൃഗങ്ങളെ അടുത്തറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
അറിയാം സ്നേഹത്തിന്റെ ഭാഷ
ചെന്നായ്ക്കളും നായ്ക്കളും ഒരേ കുടുംബമാണ്. അതുകൊണ്ടു തന്നെ നായ്ക്കളുടെ ചില സ്വഭാവങ്ങൾ ചെന്നായ്ക്കളുടേതിനു സമാനമാണ്. ചെന്നായ്ക്കൾ കൂട്ടമായാണു ജീവിക്കാറ്. ഓരോ സംഘത്തിനും ഒരു നേതാവുണ്ടാകും. ഇതേ രീതി നായ്ക്കൾക്കുമുണ്ട്. വളർത്തു നായ് അതിന്റെ ഉടമയെയാകും നേതാവായി കാണുന്നത്. നായ്ക്കൾ തന്റെ ഉടമയെ വിശ്വസിക്കുകയും വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യും. വാലാട്ടുന്നതു മാത്രമല്ല, നായ്ക്കളുടെ സ്നേഹപ്രകടനം. വാലാട്ടുന്നതിനൊപ്പം ദേഹം ഇളക്കുന്നതും ഉടമയോടുള്ള സ്നേഹപ്രകടനമാണ്.
ഓർമയില്ലേ, മിന്നാരം സിനിമയിൽ ബോംബ് എറിഞ്ഞ ഉടമയ്ക്കു തന്നെ നൽകാൻ ശ്രമിക്കുന്ന നായയെ വടിയോ ബോളോ എറിഞ്ഞാൽ നായ എടുത്തു നൽകും. ഇതിലൂടെ ഉടമയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.
പൂച്ച മലർന്നോ ചരിഞ്ഞോ കിടന്നു വയർ കാണിച്ചാണ് വിശ്വസ്തത പ്രകടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂച്ചയുടെ വയറിൽ തൊടാനോ നോവിക്കാനോ ശ്രമിക്കരുത്. ലോലമായ ഇടമായതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൂച്ച മാന്താനോ കടിക്കാനോ സാധ്യതയുണ്ട്. ചിലപ്പോഴെല്ലാം പൂച്ച കതകിലോ ഫർണിച്ചറിലോ ദേഹം ഉരസുന്നത് കണ്ടിട്ടില്ലേ.. " ഇത് എന്റെ ഇടമാണ്' എന്നത് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ആം സോ ഹാപ്പി
സന്തോഷത്തിലാണെങ്കിൽ ശാന്തസ്വഭാവത്തോടെയിരിക്കാനാണു നായ്ക്കൾ ശ്രമിക്കുക. നായയുടെ ശരീരവും ശാന്തമായി കാണപ്പെടും. വായ് സാധാരണ രീതിയിൽ തുറന്നിരിക്കും. ചെവികൾ സ്വാഭാവികമായി ഉയർന്ന നിലയിലാകും കാണപ്പെടുക. വാലാട്ടുകയും ചെയ്യും.
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ