
ഈ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയേ... എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമാ വസന്തങ്ങൾ ഒന്നിച്ചു ചിരിച്ചു നിൽക്കുകയല്ലേ. ഇവർക്കൊപ്പം ചിരിച്ചും പ്രണയിച്ചും കണ്ണീർ പൊഴിച്ചു. സിനിമയെ ഇഷ്ടപ്പെട്ടവരാണു മലയാളികൾ. ചിലർ പിന്നീടു സിനിമ വിട്ടു മറഞ്ഞുപോയി. മറ്റു ചിലർ സിനിമയെ കുടുംബം തന്നെയാക്കി.
തിരുവനന്തപുരംകാരായ ഈ കൂട്ടുകാരികളെ സൗഹൃദച്ചരടിൽ ചേർത്തുനിർത്താൻ മുൻകൈ എടുത്തതു മേനകയാണ്, "ലൗലീസ് ഓഫ് ട്രിവാൻഡ്രം ' എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ. മേനക, ജലജ, അംബിക, കാർത്തിക, സോന നായർ, ശ്രീലക്ഷ്മി, വിന്ദുജ മേനോൻ, ചിപ്പി, മഞ്ജു പിള്ള, പ്രവീണ, വനിത കൃഷ്ണചന്ദ്രൻ, സുചിത്ര, ആനി എന്നിവരാണു കൂട്ടിലുള്ളത്. ഈ കൂട്ടുകാർ ഒത്തുകൂടിയപ്പോഴുള്ള വിശേഷങ്ങൾ കേട്ടാലോ?
കൊച്ചുകൊച്ചു സന്തോഷങ്ങൾ
മേനക സുഹാസിനിയുടെയും ലിസിയുടെയും നേതൃത്വത്തിലുള്ള ചെന്നൈയിലെ 80സ് ഗ്രൂപ്പ് തുടങ്ങിയിട്ടു 12 വർഷം കഴിഞ്ഞു. തമിഴും മലയാളവും തെലുങ്കുമൊക്കെ കടന്നു ഹിന്ദി വരെയെത്തി അത്. മുംബൈയിൽ പൂനം ധില്ലന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ഒത്തുചേരൽ.
പിന്നെ, ചെന്നൈയിൽ അടുത്തുള്ളവരൊക്കെ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്നിച്ചു സിനിമയ്ക്കും ഭക്ഷണം കഴിക്കാനുമൊക്കെ കൂടും. അതുപോലെ നമുക്കും കൂടിയാലോ എന്ന് ആദ്യം ചോദിച്ചതു ചിപ്പിയോടാണ്.
ചിപ്പി: മേനക ചേച്ചിയുമായി മിക്കപ്പോഴും ഫോണിൽ സംസാരിക്കും. പക്ഷേ, പരസ്പരം കാണുന്നതു വല്ല കല്യാണത്തിനോ വിശേഷങ്ങൾക്കോ ആണ്. തിരുവനന്തപുരത്തു നിന്നുള്ള പത്തുപേരെ കിട്ടിയാൽ ഗ്രൂപ്പ് തുടങ്ങാമെന്നു തീരുമാനിച്ചു.
മേനക: ചെന്നൈയിൽ ഷീലാമ്മയുടെ നേതൃത്വത്തിൽ ഗോൾഡൻ ഗേൾസ് എന്നൊരു ഗ്രൂപ്പുമുണ്ട്. ശാരദ ചേച്ചി, വിധുബാല, ഉഷാകുമാരി, എംജിആർ ലത, വൈജയന്തിമാല, കെ.ആർ. വിജയ, ജയമാലിനി, സച്ചുമ്മ (കുമാരി സച്ചു), ജെമിനി ഗണേശൻ സാറിന്റെ മകൾ കമല അക്ക, പഴയ നടി രാജശീ (ഗസി), അംബിക തുടങ്ങിയവരൊക്കെയുള്ള ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. നാലു വർഷം മുൻപ് ആദ്യത്തെ ഒത്തുകൂടൽ നടന്നതു ഷീലാമ്മയുടെ വീട്ടിലാണ്. പിന്നെ, ഉഷാകുമാരി ചേച്ചിയുടെ വീട്ടിലും ആന്ധ്ര ക്ലബ്ബിലുമൊക്കെ ഗോൾഡൻ ഡേൾസ് കൂടി.
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം