സബർമതിയുടെ തീരത്തെ വരണ്ട കാറ്റിന്റെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ആശ്രമമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് മഹേന്ദ്ര ജയിൻ ചോദിക്കുന്നത്, "വിചാർ മ്യൂസിയം കണ്ടില്ലല്ലോ... അതു കാണാതെ അഹമ്മദാബാദിൽ നിന്നു പോയാൽ വലിയ നഷ്ടമായിരിക്കും. 'യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സിറ്റിയായ ഈ നഗരത്തിൽ അങ്ങനെയൊരു മ്യൂസിയമുണ്ടോ? സാധാരണ വീട്ടുപകരണങ്ങളിലൂടെ സാംസ്കാരിക പരിണാമം വെളിപ്പെടുത്തുന്ന പ്രദർശനശാലയാണത്. വെള്ളം ശേഖരിക്കുന്ന കുടങ്ങൾ, പാത്രങ്ങൾ, കളിപ്പാവകൾ, പണിയായുധങ്ങൾ തുടങ്ങി ആഭരണപ്പെട്ടികൾ വരെ പലതും കാണാം അവിടെ ആയിരം കൊല്ലം മുതൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ വരെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടായിരിക്കും ജയിൻ വിശദീകരിച്ചു. വേറിട്ട ഈ പ്രദർശന ശാലയുടെ ലൊക്കേഷനും പോകേണ്ട വിധവുമൊക്കെ ചോദിക്കാതെ തന്നെ വിശദീകരിച്ചു. അതോടെ ആ മ്യൂസിയമൊന്നു കണ്ടാലോ എന്ന വിചാരം മനസ്സിൽ മൊട്ടിട്ടു.
ഗാന്ധി ആശ്രമത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. സബർമതി നദിയുടെ ഓരം പറ്റി നീ ണ്ട റോഡ്, സഞ്ചാരികൾക്കായി അണിഞ്ഞാരുങ്ങി നിൽക്കുന്ന റിവർഫ്രണ്ട് പാർക്ക് ആണ് ഏറെ ദൂരം റോഡിനെ അനുഗമിച്ചത്. നിരത്തുകൾ വീതിയേറിയവ ആയിട്ടും വാഹനത്തിരക്കിൽ മുങ്ങിത്താഴ്ന്ന കാർ പത്തു കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ എടുത്തു. പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണശാലയെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ പന്തലിനു സമീപം ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ച മണ്ണുകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പൂമുഖത്തേക്കാണ് എത്തിയത്.
കലം നിറയെ കാഴ്ചകൾ
കലങ്ങൾ, കുടങ്ങൾ, കലശങ്ങൾ, കുറ്റികൾ, ചരുവങ്ങൾ... എത്ര പേരിട്ടാലും തികയാത്തത് വൈവിധ്യമാണ് ജലസംഭരണികളുടേത്. ജലം ശേഖരിച്ച് കൊണ്ടുവരാനുള്ളവ, വീടുകളിൽ സംഭരിച്ച് സൂക്ഷിക്കാൻ അടുപ്പിൽ വയ്ക്കാൻ പാകത്തിലുള്ളവ, പിടിക്കാൻ കാതുള്ളവ അങ്ങനെ എത്രവിധം. ചെമ്പും പിച്ചളയും ഓടും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ ഏറെയും.
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ